ദോഹ: താത്കാലികമായി നിർത്തിവെച്ച സർവീസിൽ നേരത്തേ ടിക്കറ്റെടുത്ത യാത്രക്കാർക ്ക് മുഴുവൻ തുകയും മടക്കിനൽകുമെന്ന് ഇൻഡിഗോ. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേ ക്കും അഹ്മദാബാദിലേക്കുമുള്ള സർവീസുകളാണ് മേയ് രണ്ടുമുതൽ മൂന്നുമാസത്തേക്ക് ഇൻ ഡിഗോ നിർത്തിവെക്കുന്നത്.
ആഗസ്റ്റ് മുതൽ പുനരാംരംഭിക്കുമെ ന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അടച്ചതുക മടക്കിക്കിട്ടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. ഇൻഡിഗോയുടെ കോൾസെൻററിലേക്ക് വിളിക്കുേമ്പാഴും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ടിക്കറ്റെടുത്ത യാത്രക്കാരുടെ മൊൈബലുകളിലേക്ക് വേണമെങ്കിൽ പണം പൂർണമായും തിരികെകൊടുക്കുമെന്ന സന്ദേശം വരുന്നുണ്ട്.
സന്ദേശത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ എളുപ്പത്തിൽ തന്നെ നടപടികൾ പൂർത്തീകരിക്കാൻ കഴിയും. തിരുവനന്തപുരം, അഹ്മദാബാദ് സർവീസിലേക്ക് ടിക്കറ്റെടുത്തവർക്ക് കമ്പനി തന്നെ മറ്റ് സ്ഥലങ്ങൾ വഴി യാത്ര ഒരുക്കിയിട്ടുണ്ട്.ഒാേട്ടാമാറ്റിക്ക് ആയി ചെയ്ത ഇൗ സംവിധാനം മൊബൈലിൽ വരുന്ന സന്ദേശങ്ങളിൽ ഉണ്ട്. അതിൽ തൃപ്തിയില്ലെങ്കിൽ മറ്റ് വഴികളും തെരഞ്ഞെടുക്കാം. ലിങ്കിൽക്ലിക്ക് ചെയ്താൽ സൗകര്യപ്രദമായ മറ്റ് റൂട്ടുകളും വേണമെങ്കിൽ തെരഞ്ഞെടുക്കാം. ഇതിനും സമ്മതമല്ലെങ്കിൽ പൂർണമായും ടിക്കറ്റ് നിരക്ക് മടക്കിക്കൊടുക്കുകയും ചെയ്യും. ക്ലിക്ക് ചെയ്ത് നോക്കിയാൽ ഇക്കാര്യങ്ങൾ എളുപ്പത്തിൽ പുർത്തിയാക്കാൻ കഴിയുന്നുണ്ട്. താരതമ്യേന നിരക്കിൽ ഏറെ കുറവുള്ള ബഡ്ജറ്റ് എയർലൈനാണ് ഇൻഡിഗോ. ഇതിനാൽ പ്രവാസികൾ കൂടുതൽ ഇൻഡിഗോയെയാണ് ആശ്രയിക്കുന്നത്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഡൽഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് നിലവിൽ ദോഹയിൽ നിന്ന് ഇൻഡിഗോ സർവീസുകൾ നടത്തുന്നത്. ഇതിൽ തിരുവനന്തപുരം, അഹമ്മദാബാദ് സർവീസുകൾ മേയ് രണ്ടുമുതൽ മൂന്നുമാസത്തേക്ക് ഉണ്ടാവില്ലെന്ന കാര്യം ഖത്തറിലെ ഒാഫിസ് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ടിക്കറ്റ് തുക മടക്കിക്കിട്ടാൻ സമയമെടുക്കുമെന്നാണ് മുമ്പ് അറിഞ്ഞിരുന്നത്. ഇതിനാൽ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തവരോട് മുംബൈ, ഡൽഹി വഴി യാത്ര മാറ്റാനാണ് മറുപടി ലഭിക്കുന്നത്. ഇൻഡിഗോയിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവരോടാണ് ഇങ്ങനെ നിർദേശിക്കുന്നത്. വേനലവധി യാത്രക്കാർ കൂടുതൽ ഉള്ള സമയത്തുതെന്ന സർവീസ് നിർത്തിയത് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലക്കാരായ പ്രവാസികൾക്ക് ഇരുട്ടടിയായിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂൺ–ആഗസ്റ്റ് മാസങ്ങളിൽ ദോഹയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് 2500 റിയാൽ ആയിരുന്നത് ഇപ്പോൾ 3000–3200 വരെയായി ഉയർന്നിട്ടുണ്ട്. ജെറ്റ് എയർവേയ്സ് സർവീസുകൾ പൂർണമായും നിർത്തിയതും ടിക്കറ്റ് നിരക്ക് ഉയരാൻ പ്രധാന കാരണമായിട്ടുണ്ട്. ഇൻഡിഗോ കൂടി സർവീസ് നിർത്തുന്നതോടെ യാത്രാനിരക്ക് ഇനിയും കുത്തനെ കൂടും. ഇതിന് പരിഹാരമായി സർവീസുകൾ നിർത്തുേമ്പാൾ നഷ്ടമാകുന്ന സീറ്റുകൾ മറ്റ് എയർലൈനുകൾക്ക് മാറ്റി നൽകണം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഇതിനുള്ള നടപടികൾ വൈകുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.