ദോഹ: ഖത്തര്‍ ഫൗണ്ടേഷന് എജ്യൂക്കേഷന്‍ സിറ്റിയില്‍ നടത്തിയ പരിപാടി കളില്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്ത് നാസര്‍, ഖത്തര്‍ ഫൗണ്ടേഷന് സിഇ ഒയും വൈസ് ചെയര്‍മാനുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് ആൽഥാനി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആൽഥാനി തുടങ്ങിയവര്‍ പ ങ്കെടുത്തു. അമേരിക്കന്‍ ഒളിമ്പിക് മെഡലിസ്റ്റ് ഇബ്തിഹാജ് മുഹമ്മദായിരുന്നു ശ്രദ്ധാകേന്ദ്രം. ഹിജാബ് ധരി ച്ചുകൊണ്ട് മത്സരിക്കാനിറങ്ങുന്ന ഇബ്തിഹാജ് ലോകപ്രശസ്തയാണ്. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ മുസ്ലിം യുഎസ് അത്ലറ്റാണ്. യുഎസ് ഒളിമ്പിക് നീന്തല്‍ താരം കോണര്‍ ഡ്വയറും പരിപാടികളില്‍ പങ്കെടുത്തു. ഓക്സിജന്‍ പാര്‍ക്ക്, സെറിമോണിയല്‍ കോര്‍ട്ട്, സെറിമോണിയല്‍ ഗ്രീന്സ്പൈന്, മുള്തഖ(എജ്യൂക്കേഷന്‍സിറ്റി സ്റ്റുഡൻറ് സെൻറര്‍) എന്നിവിടങ്ങളിലായിരുന്നു പരിപാടികള്‍.
മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിലേക്ക് പോയി ഖത്തര്‍ ഫൗണ്ടേഷനിലേക്ക് മടങ്ങിയെത്തുന്ന വിധത്തില്‍ 20 കിലോമീറ്റര്‍ റൂട്ടിലാണ് സൈക്ലിസ്റ്റ്സ് ടൂര്‍. ക്യുഎഫ് റേസ്, 17 തടസങ്ങള്‍ അതിജീവിച്ചുള്ള റേസ് എന്നിവ ശ്രദ്ധേയമായി. ന്യുയോര്‍ക്ക് സിറ്റിയിലെ ഏറ്റവും ഉന്നത മായ ജിമ്മുകളിലൊന്നായ ഡോഗ്പൗണ്ട് ഫിറ്റ്നസ് സെഷന് സംഘടിപ്പിച്ചു. ഖത്തര്‍ കേന്ദ്രമായുള്ള ജിം എഫ്45 െൻറ പരിശീലന സെഷനുകളുമുണ്ടായി. ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ് കോര്‍ട്ടില്‍ ആഭ്യന്തരമന്ത്രാലയം സംഘടി പ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി പങ്കെടുത്തു. ലഖ് വിയ സേനാ കമാൻറര്‍ എന്ന നിലയില്‍ ലഖ്വിയ അറീനയിലും ഗ്രൗണ്ടുകളിലും നടന്ന കായികദിനാഘോഷം, പ്രത്യേക ആവശ്യം അര്‍ഹിക്കുന്ന കുട്ടികള്‍ക്കും മാനസികവൈകല്യമുള്ള കുട്ടികള്ക്കുമൊപ്പവും നടന്ന പരി പാടികളിലും പ്രധാനമന്ത്രി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.