ദോഹ: അപൂര്‍വയിനം രോഗങ്ങളുടെ ചികിത്സ, പരിചരണം, ഗവേഷണം എന്നിവയെ ല്ലാം ലക്ഷ്യമിട്ട് ഖത്തറില്‍ ദേശീയ കേന്ദ്രം സ്ഥാപിക്കുന്നു. ഹീദല്ബര്ഗ് യൂണിവേഴ്സിറ്റി ആശുപത്രിയുടെ സഹകരണത്തോടെ ഹമദ് മെഡിക്കല്‍ കോർപറേഷനാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ഹീദല്ബര്ഗില് സ്ഥിതിചെയ്യുന്ന രാജ്യാന്തര പ്രശ സ്തമായ ഗവേഷണ സ്ഥാപനമാണ് യൂണിവേഴ്സിറ്റി. ഇതുസംബന്ധിച്ച കരാറില്‍ ഇരുസ്ഥാപനങ്ങളും ഒപ്പു വച്ചു. ദോഹ ഹീദല്ബര്ഗ് ക്ലിനിക്കല്‍, ഓങ്കോളജി, ഗവേഷണ സമ്മേളനത്തിെൻറ ഭാഗമായിട്ടായിരുന്നു ധാര ണയായത്. ഉദ്ഘാടന ചടങ്ങില്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന് മുഹമ്മദ് അല്‍കുവാരി പങ്കെടുത്തു. എച്ച്എംസിയും ഹീദല്ബര്ഗ് യൂണിവേഴ്സിറ്റി ആശുപത്രിയും തമ്മിലുള്ള സഹകരണത്തിെൻറ പ്രാധാന്യ ത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. ഖത്തറില്‍ അപൂര്‍വ രോഗങ്ങള്‍ക്കായുള്ള ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതി നുള്ള പങ്കാളിത്ത കരാറില്‍ ഡോ.അല്‍കുവാരിയും ഹീദല്ബര്ഗ് യൂണിവേഴ്സിറ്റി ആശുപത്രി ബോര്‍ഡ് ചെ യര്പേഴ്സണും ചീഫ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ആന്നെറ്റ് ഗ്രുറ്റേഴ്സ് കീസ്ലിച്ചും ഒപ്പുവച്ചു.
അര്‍ബുദ ഗവേഷണം, സാങ്കേതിക കൈമാറ്റം, പരിശീലനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ബന്ധം വികസിപ്പിക്കുന്ന തിനാവശ്യമായ നടപടികള്‍ ഇരുകൂട്ടരും കൈക്കൊള്ളും. രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കു ന്നതിനായി പുതിയ മാര്‍ഗങ്ങള്‍ വെട്ടിത്തുറക്കുന്നതിന് യോജിച്ചുപ്രവര്‍ത്തിക്കും. അപൂര്‍വയിനം രോഗങ്ങളെ ആസ്പദമാക്കിയുള്ള സിമ്പോസിയവും പരിപാടിയിൽ നടന്നു. ക്ലിനിക്കല്‍ ഗവേഷണം, ആരോഗ്യ പരിചരണ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞവര്‍ഷം ഇരുകൂട്ടരും കരാറില്‍ ഒപ്പുവച്ചിരുന്നു. ക്ലിനിക്കല്‍, ട്രാൻസ്ലേഷനല് മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുകയായിരുന്നു കരാറിലൂടെ ലക്ഷ്യമിട്ടത്. ഹീദല്‍ബര്‍ഗിലെ വിദഗ്ധര്‍ ഖത്തർ സന്ദര്‍ശിച്ച് രോഗികള്‍ക്ക് പരിചരണവും മാര്‍ഗനിര്‍ദേശങ്ങളും നൽകി. ഖത്തറിലെ നിരവധി ഡോക്ടർമാർക്ക് ഹീദല്‍ബര്‍ഗിലെ ലോകനിലവാരത്തിലുള്ള സൗകര്യങ്ങളില്‍ പരിശീലനം ന ടത്തുന്നതിനും അവസരം ലഭിച്ചു. എച്ച്എംസിയും ഹീദല്ബര്ഗ് സര്‍വകലാശാലയും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതല്‍ ആഴത്തില്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.