ദോഹ: ഇതുവരെ കാണാത്ത, കേട്ടിട്ടുപോലുമില്ലാത്ത വിവിധ ഇനം ആടുകളെ കാണാനും സ്നേഹത്ത ോടെ തലോടാനുമൊക്കെ ആഗ്രഹമുണ്ടെങ്കിൽ കതാറയിലേക്ക് വരാം. കതാറയുടെ ദക്ഷിണമേഖല യിൽ തുടങ്ങിയ ഹലാൽ ഫെസ്റ്റിവെൽ നാല് ദിവസം പിന്നിടുേമ്പാഴേക്കും ആളുകളെ ഏറെ ആകർ ഷിക്കുന്നു.
സ്കൂൾ കുട്ടികൾക്ക് രാവിലെ മേള സന്ദർശിക്കാൻ പ്രത്യേക സൗകര്യം ഒരുക്കുന്നതിനാൽ നിരവധി കുട്ടികളാണ് ഇതിനകം സന്ദർശിച്ചത്. വിവിധയിനം ആടുകളുടെ വിൽപനയും പ്രദർശനവും ലേലവുമാണ് മേളയുടെ മുഖ്യആകർഷണീയത. ഖത്തറിൽ നിന്നും മറ്റ് അയൽരാജ്യങ്ങളിൽ നിന്നുമുള്ള മുന്തിയ ജനുസിൽപെട്ട ആടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വൻവിലക്കാണ് ലേലത്തിൽ പോയത്. സിറിയയിൽ നിന്നുള്ള മുന്തിയ ഒരിനം ആട് 200,000 ഖത്തർ റിയാലിനാണ് ലേലത്തിൽ പോയത്.
ഇതാണ് ഇൗ മേളയിൽ ഇതുവരെ ഏറ്റവും കൂടുതൽ തുകക്ക് ലേലം പോയ ഇനം. എല്ലാ ദിവസവും ചെമരിയാടുകളുെടയും ആടുകളുെടയും സൗന്ദര്യമൽസരവും നടത്തുന്നുണ്ട്. തെരഞ്ഞെടുക്കെപ്പടുന്നവർക്ക് സമ്മാനങ്ങൾ നൽകും. ഇൗ വർഷം കൂടുതൽ ആളുകൾ മേളക്കെത്തുന്നുണ്ടെന്നും മേളയിലുള്ള ചെമരിയാടുകളുടെയും ആടുകളുടെയും കാര്യത്തിലും വർധനവുണ്ടെന്നും ലേലംവിളിയുടെയും സൗന്ദര്യമൽസരത്തിെൻറയും സൂപ്പർൈവസർ അബ്ദുല്ലാഹ് അൽ ഉൈനസി പറയുന്നു. ദിനേന 200 െചമരിയാടുകളാണ് മേളയിൽ പ്രദർശനത്തിനായി എത്തുന്നത്. പ്രാദേശിക ഫാമുകൾക്ക് മികച്ച അവസരമാണ് മേള നൽകുന്നത്. പ്രാദേശിക ഇനം ആടുകളെ വിൽക്കാൻ പറ്റിയ ഇടമാണ് മേളയെന്ന് പ്രാദേശിക കർഷകരും ഫാം ഉടമകളും പറയുന്നു. എട്ടുവർഷം മുമ്പാണ് ഹലാൽ ഫെസ്റ്റ് തുടങ്ങിയത്.
അന്നുമുതൽ മേളയിൽ സ്ഥിരമായി എത്തി ലേലം വിളിയിൽ പെങ്കടുക്കുകയാണ് കുവൈത്തിൽ നിന്നുള്ള ഹമദ് അൽ അന്നാസ്. എല്ലാ വർഷവും മേള കൂടുതൽ കേമമാകുന്നുെവന്നാണ് അദ്ദേഹവും പറയുന്നത്. കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട പെയിൻറിങ് മൽസരവും നടത്തുന്നുണ്ട്. ഒന്നാംസമ്മാനം 5000റിയാൽ, രണ്ടാംസമ്മാനം 3000 റിയാൽ, മൂന്നാംസമ്മാനം 2000 റിയാൽ എന്നിങ്ങനെയാണ് വിജയികൾക്ക് ലഭിക്കുക. രാജ്യത്തിെൻറ കാര്‍ഷിക മൃഗസംരക്ഷണ പൈതൃകം പ്രതിഫലിപ്പിക്കുന്ന എട്ടാമത് ഹലാല്‍ ഫെസ്റ്റിവൽ ഫെബ്രുവരി പത്തുവരെ തുടരും. കുട്ടികള്‍ക്കായി ലിറ്റില്‍ ഷെപ്പേര്‍ഡ് മത്സരവും ഉണ്ട്. 30ലധികം സ്റ്റാളുക ളുണ്ട്. ക്ഷീര, കന്നുകാലി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപിണനവും സ്റ്റാളുകള്‍ മുഖേന നടക്കും. രാജ്യത്തിെൻറ പൈതൃകത്തെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം വ്യാപകമാക്കുകയെന്നതാണ് മേളയുടെ പ്രധാ നലക്ഷ്യം. ദേശീയ കന്നുകാലി ഉത്പാദനം ത്വരിതപ്പെടുത്തുകയെന്നതും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.