പെട്രോള്‍ വിലയില്‍ മാറ്റമില്ല; ഡീസലിന് അഞ്ച് ദിര്‍ഹം കുറയും

ദോഹ: ഫെബ്രുവരിയില്‍ ഖത്തറിലെ പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസല്‍ വിലയില്‍ അഞ്ചു ദിര്‍ഹത്തിെൻറ കുറവ്. ഫെബ്രുവരി ഒന്നു മുതല്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.50 റിയാലും സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 1.55 റിയാലും ആയിരിക്കും വില. ജനുവരിയിലും ഇതേ വിലയായിരുന്നു. ജനുവരിയില്‍ പ്രീമിയം, സൂപ്പര്‍ പെട്രോളിെൻറ വിലയില്‍ ലിറ്ററിന് 30 ദിര്‍ഹത്തിെൻറയും ഡീസലിെൻറ വിലയില്‍ ലിറ്ററിന് 25 ദിര്‍ഹത്തിെൻറയും കുറവുണ്ടായിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഡീസലിന് ലിറ്ററിന് 1.70 റിയാലാണ് വില. ജനുവരിയില്‍ 1.75 റിയാലായിരുന്നു.

2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പെട്രോള്‍ പ്രീമിയം, സൂപ്പര്‍, ഡീസല്‍ എന്നിവയുടെ വില യഥാക്രമം 1.80, 1.85, 1.75 റിയാല്‍ വീതമായിരുന്നു. 2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. 1.40 റിയാല്‍ ആയിരുന്നു ഡീസലിെൻറ വില. 2016 ജൂണ്‍ മുതല്‍ 2019 ഫെബ്രുവരി ഒന്നുവരെയുള്ള ഇക്കാലയളവില്‍ പ്രീമിയത്തിെൻറ വിലയില്‍ 30 ദിര്‍ഹത്തിെൻറയും സൂപ്പറിെൻറ വിലയില്‍ 25 ദിര്‍ഹത്തിെൻറയും ഡീസല്‍ വിലയില്‍ 30 ദിര്‍ഹത്തിെൻറയും വര്‍ധനവാണുണ്ടായത്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.