ദോഹ: കായികമേഖലയിലെ അഴിമതിക്കെതിരെ ഖത്തറും ഐക്യരാഷ്ട്രസഭയു ം കരാർ ഒപ്പുവെച്ചു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂൾ ഓഫ് ലോ ആൻഡ് ആൻറി കറപ്ഷൻ സെൻററും (റോളാക്) യു എൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ൈക്രമും (യു എൻ ഒ ഡി സി) തമ്മിലാണ് കരാർ ഒപ്പുവെച്ചത്. കരാറിൽ റോളാക് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും യു എൻ ഒ ഡി സി അഴിമതി വിരുദ്ധ പ്രത്യേക അഭിഭാഷകനുമായ അലി ബിൻ ഫിതൈസ് അൽ മർരിയും യു എൻ ഒ ഡി സി സെക്രട്ടറി ജനറലും എക്സിക്യൂട്ടിവ് ഡയറക്ടറുമായ യുറി ഫെഡറ്റോവും ഒപ്പുവെച്ചു. കായിക മേഖലയിലെ ചെറുതും വലുതുമായതുമായ അഴിമതിക്കെതിരെ പോരാടുകയെന്ന ലക്ഷ്യം മുൻനിർ ത്തിയാണ് ഖത്തറും യു എന്നും തമ്മിൽ കരാർ ഒപ്പുവെച്ചിരിക്കുന്നത്.
ഇരു കക്ഷിയുടെയും സഹകരണത്തോടെ കായികമേഖലയിലെ അഴിമതിയും കുംഭകോണവും കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ ഉയർത്തിക്കാട്ടുകയെന്നതും കരാറിെൻറ ഭാഗമാണ്. എല്ലാ കായിക ഇനങ്ങളുടെയും ക്ലബുകളിലെയും അസോസിയേഷനുകളിലെയും അഴിമതി കണ്ടെത്തുന്നതിനും മറ്റു നടപടികൾ സ്വീകരിക്കുന്നതിനും ഈ കരാർ ലോക രാജ്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും സഹായകമാകുമെന്ന് അലി ബിൻ ഫിതൈസ് അൽ മർരി ഖത്തർ വാർത്താ ഏജൻസിയോട് പറഞ്ഞു.കായിക ലോകത്തെ അഴിമതിക്ക് തടയിടുന്നതിന് ഇത് ഏറെ പ്രയോജനം ചെയ്യും. പന്തയം പോലെയുളള വിവിധ രൂപങ്ങളിൽ ഇന്ന് കായിക ലോകത്ത് അഴിമതി നിലനിൽക്കുന്നുണ്ടെന്നും അൽ മർരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.