ദോഹ: 5ജി സിപിഇഎസ് കണക്ടഡ് ഉപയോഗിച്ചായിരുന്നു ആ കോള്‍. വെറുമൊരു കോ ൾ അല്ല, ചരിത്രത്തിലേക്കുള്ള വിള. അങ്ങിനെ അറബ് മേഖലയില്‍ ആദ്യമായി 5ജി രാജ്യ ാന്തര കോള്‍ ഉരീദു വിജയകരമായി നടപ്പാക്കി. ഉരിദൂ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശൈഖ് സഊദ് ബിന്‍ നാസര്‍ ആൽഥാനിയും ഉരീദു കുവൈത്തിെൻറ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ആൽഥാ നിയും തമ്മിലായിരുന്നു കോള്‍. ദോഹയിലെ ഉരീദു ആസ്ഥാനത്തിരുന്ന് ശൈഖ് സഊദ് വിളിച്ച കോള്‍ കു വൈത്ത് ആസ്ഥാനത്ത് ശൈഖ് മുഹമ്മദ് സ്വീകരിച്ചു.
5ജി വേഗത ഒരു ജിബിപിഎസ് വരെയായിരുന്നു. 5ജിയുടെ അനിതരസാധാരണമായ ശേഷി പ്രതിഫലിക്കുന്നതായിരുന്നു ഈ രാജ്യാന്തര കോള്‍. ആഗോളതലത്തില്‍ ആദ്യ ഫൈവ് ജി നെറ്റ്വര്‍ക്ക് സേവന ദാതാക്കള്‍ ഉരീദുവായിരുന്നു. കഴിഞ്ഞവര്‍ഷം മേയിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 3.5 ജിഗാഹേര്ഡ്സിലാണ് ഫൈവ് ജി നെറ്റ്വര്‍ക്ക് ഉരീദു പ്രഖ്യാപിച്ചത്. 5ജി ഡിവൈസുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമായാലുടന്‍ 5ജി സേവനം ഉറപ്പാക്കുന്നതിനായുള്ള ഭഗീരഥ പ്രയത്നത്തിലായിരുന്നു ഉരീദു. വിശദമായ 5ജി നെറ്റ്വര്ക്ക്് പരീക്ഷണം ഖത്തറിലും കുവൈത്തിലും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.