ഖത്തർ യൂനിവേഴ്സിറ്റി കോളജ് ഒാഫ് മെഡിസിനിലെ ആദ്യ ബാച്ച് ഡോക്ടര്‍മാര്‍ 2021ൽ പുറത്തിറങ്ങും •46ൽ 19 പ േര് ഖത്തരികൾ
ദോഹ: യുവഡോക്ടർമാർ കർമരംഗത്തേക്ക്. ഖത്തർ യൂനിവേഴ്സിറ്റിയുടെ കോളജ് ഒാഫ് മെഡിസിനിൽ (ക ്യു.യു.സി.എം.ഇ.ഡി) നിന്ന് പഠനം പൂർത്തിയാക്കിയ ഡോക്ടർമാരാണ് ആതുരശുശ്രൂഷാരംഗത്തേക്കുള്ള ആദ്യചുവട് വെക്കുന ്നത്. നാലാംവർഷ മെഡിക്കൽ വിദ്യാർഥികളായ 46പേർ 14 ആഴ്ച നീളുന്ന പരിശീലനത്തിെൻറ ഭാഗമായി ഹമദ് മെഡി ക്കല്‍ കോര്പ്പറേഷെൻറ (എച്ച്എംസി) കീഴിലുള്ള ആശുപത്രികളില്‍ പ്രവര്‍ത്തിക്കാൻ തുടങ്ങി.
അല്‍ഖോര്‍, അല്‍വഖ്റ ആശുപത്രികളിലാണ് ക്ലർക്ക്ഷിപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ പരിശീലനം തുടങ്ങിയത്. ഇതോടനുബന്ധിച്ച് പ്രത്യേക ചടങ്ങും സംഘടിപ്പിച്ചിരുന്നു.
46പേരില്‍ 19 പേര് ഖത്തരി മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. കോളജ് ഓഫ് മെഡിസിനിലെ ആദ്യ ബാച്ചില്‍പ്പെട്ടവരാണ് ഇവര്‍. രണ്ടാംവര്‍ഷവും മൂന്നാംവര്‍ഷവും പൂര്‍ത്തിയാക്കിയപ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് പിഎച്ച്സിസി ഹെല്ത്ത്സെൻററുകളില് ആഴ്ചകള്‍ നീണ്ട വിദഗ്ധ പരിശീലനം ലഭ്യമാകുന്നത്. ആദ്യ ബാച്ചിലെ ഈ വിദ്യാര്‍ഥികള്‍ കഴിഞ്ഞ മൂന്നരവര്‍ഷം ക്ലാസ്റൂമുകളിലും ലാബുകളിലുമാണ് ചെലവിട്ടത്. പ്രായോഗിക പരിശീലനത്തിെൻറയും തുടര്പഠനത്തിെൻറയും ഭാഗമായാണ് ആശുപത്രികളില്‍ പരിശീലനം. വിദ്യാര്‍ഥികളുടെ ക്ലിനിക്കല്‍ റൊട്ടേഷന്‍ പഠനത്തിെൻറ നാല്, അഞ്ച്, ആറ് വര്‍ഷങ്ങളിലും തുടരും. സര്‍ജറി, ഇേൻറണല്‍ മെഡിസിന്, പീഡിയാട്രിക്സ്, സൈക്യാട്രി, മാനസികാരോഗ്യം, മറ്റു സ്പെഷ്യാലിറ്റികള്‍ എന്നിവയിലെല്ലാം മികച്ച അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനവും ആർജിക്കാന്‍ ഇതിലൂടെ സാധിക്കും.
രോഗികളുമായുള്ള ആശയവിനിമയം, ഇടപെടലുകള്‍ എന്നിവയിലൂടെ സുപ്രധാനമായ അനുഭവങ്ങളും പരിചസമ്പത്തും ഇതിലൂടെ ലഭിക്കുമെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി ക്ലിനിക്കല്‍ അഫയേഴ്സ് അസോസിയേറ്റ് ഡീനും എച്ച്എംസി മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറും ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. കോളജ് ഓഫ് മെഡിസിെൻറ ആറു വര്‍ഷത്തെ എംഡി പ്രോഗ്രാമില്‍ 160 ഖത്തരി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 310 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന് കോളജ് ഡീന്‍ പ്രഫ. ഈഗണ് ടോഫ്റ്റ് പറഞ്ഞു. 2021ലാണ് കോളജില്‍ നിന്ന് ആദ്യ ബാച്ച് ഡോക്ടര്‍മാര്‍ പുറത്തിറങ്ങുക. ഡോക്ടര്‍മാരുടെ വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ തീരുമാനപ്രകാരം 2014ലാണ് ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ കോളേജ് ഓഫ് മെഡിസിന് തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.