ദോഹ: അല്‍റയ്യാന്‍ ഉള്‍പ്പടെ ലോകകപ്പ് സറ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കു ന്നതിനായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ നടപ്പാക്കുന്നത് സമഗ്രമായ റോഡുവികസനപദ ്ധതി. ഹൈവേകളും റോഡുകളും ഇതിെൻറ ഭാഗമായി നിര്‍മിക്കുന്നുണ്ട്. ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള റോഡുകളുടെ നിര്‍മാണം 90ശതമാനം പൂര്‍ത്തിയായതായി അശ്ഗാൽ ഹൈവേ പ്രൊജക്റ്റ്സ് വകുപ്പ് മാനേജര്‍ യൂസുഫ് അല്‍ഇമാദി പറഞ്ഞു. സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഹൈവേകളുടെ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. റയ്യാന്‍ സ്റ്റേഡിയത്തിനകത്തേക്കും പുറത്തേക്കും മികച്ച ഗതാഗതം ഉറപ്പാക്കുന്നതില്‍ ഓര്‍ബിറ്റല്‍ റോഡും ദുഖാന് ഹൈവെയും സുപ്രധാനപങ്ക് വഹിക്കും. ദുഖാന് റോഡ് 2017ല്‍ പൂര്‍ത്തീകരിക്കുകയും ഗതാഗതത്തിനായി തുറന്നുനല്‍കുകയും ചെയ്തിട്ടുണ്ട്.
വജ്ബ ഇൻറര്സെക്ഷന് മുതല്‍ ഷഹാനിയ നഗരത്തിെൻറ കിഴക്ക് രണ്ടുകിലോമീറ്റര്‍ മാറി 15 കിലോമീറ്റര്‍ ഹൈവേയാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ ദിശയിലും നാലു ലൈനുകളാണുള്ളത്. അല്‍വജ്ബ ഇൻറര്സെക്ഷന്, ദെയ്ല്യാത് ഇൻറര്സെക്ഷന്, മള്‍ട്ടി ലെവല്‍ ജഹനിയ ഇൻറര്സെക്ഷന് എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഊര്‍ജ പ്ലാൻറുകള്‍, വൈദ്യുതി, കമ്യൂണിക്കേഷന്‍ നെറ്റ്വര്ക്കുകള് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓര്‍ബിറ്റല്‍ റോഡിെൻറ വിവിധ ഭാഗങ്ങളും തുറന്നു. 2019ല്‍ ഓര്‍ബിറ്റല്‍ റോഡ് പദ്ധതി പൂര്‍ണതോതില്‍ പൂര്‍ത്തിയാകും. തെക്ക് മീസൈദില്നിന്നും വടക്ക് അല്‍ഖോര്‍, ലുസൈല്‍ നഗരം വരെ 195 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോഡ് പദ്ധതി. എല്ലാ ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കും എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിലാണ് ഓര്‍ബിറ്റല്‍ റോഡ് വികസിപ്പിക്കുന്നത്.
മീസൈദ്, വുഖൈര്‍ റോഡുമായി ബന്ധിപ്പിച്ച് വഖ്റ സ്റ്റേഡിയത്തിലേക്ക് എത്താനാകും. സെവന്ത് റിങ് റോഡ് തുമാമ, റാസ് അബഅബൗദ് സ്റ്റേഡിയങ്ങളിലേക്കും സല്‍വാ റോഡ്, സെയ്ലിയ റോഡ്, അല്‍വാബ് സ്ട്രീറ്റ് എന്നിവയുമായി ബന്ധപ്പെടുത്തി ഖലീഫ സ്റ്റേഡിയത്തിലേക്കും ഗതാഗതം ഉറപ്പാക്കും. ദുഖാന് ഖോഡുമായി ബന്ധിപ്പിച്ച് അല്‍റയ്യാന്‍ സ്റ്റേഡിയത്തിലേക്കും ഖത്തര്‍ ഫൗണ്ടേഷൻ സ്റ്റേഡിയത്തിലേക്കും ഗതാഗതം സുഗമമാക്കും. റോഡ് രണ്ടായി പിരിഞ്ഞ് അല്‍ഖോര്‍ ഹൈവേയിലൂടെ ലുസൈല്‍ സറ്റേഡിയത്തിലേക്കും രണ്ടാമത്തെ റോഡ് അല്‍ഖോര്‍ നഗരദിശയില് അല്‍ബയ്ത്ത് സ്റ്റേഡിയത്തിലേക്കും പോകാനാകും. ലോകകപ്പ് ഉദ്ഘാടന സമാപന ചടങ്ങുകള്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് ലുസൈല്‍ എക്സ്പ്രസ്സ് വേ പദ്ധതി. സന്ദര്‍ശകര്‍ക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സ്റ്റേഡിയത്തിലെത്താന്‍ ഇതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.