ദോഹ: ഖത്തറിെൻറ എണ്ണയിതര കയറ്റുമതി 2018ൽ 24.4 ബില്യണ്‍ റിയാലിലേക്കെത്തി. 2017ല്‍ എണ്ണയിതര കയറ്റുമതി 18.05 ബില്യണ്‍ റിയാലായിരുന്നു. 2018ല്‍ 35ശതമാനമാണ് വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ എ ണ്ണയിതര കയറ്റുമതി 2.1 ബില്യണ്‍ റിയാലിലേക്കെത്തി. തൊട്ടുമുന്‍പത്തെ വര്‍ഷം ഡിസംബറില്‍ എ ണ്ണയിതര കയറ്റുമതി 1.3 ബില്യണ്‍ റിയാലായിരുന്നു. 62ശതമാനമാണ് കയറ്റുമതിയില്‍ വര്‍ധനവുണ്ടായത്. 68 രാജ്യങ്ങളിലേക്കാണ് എണ്ണ ഇതര ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്. ഡിസംബറില്‍ ഇന്ത്യയിലേക്കുള്ള എണ്ണയിതര കയറ്റുമതി 228.53 മില്യണ്‍ റിയാലാണ്. ഖത്തറിെൻറ ആകെ കയറ്റുമതിയുടെ 10.76ശതമാനം വരുമിത്. ഡിസംബറില്‍ 2,987 ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകളും പുറപ്പെടുവിച്ചു. ഡിസംബറില്‍ 68 രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടത്തിയത്. നവംബറിനെ അപേക്ഷിച്ച് ഒരു രാജ്യം കൂടുതല്‍.
12 അറബ്, ജി.സി.സി. രാജ്യങ്ങളിലേക്കും തുര്‍ക്കി ഉള്‍പ്പെടെ 18 യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങള്‍ ഒഴികെ 17 ഏഷ്യന്‍ രാജ്യങ്ങളിലേക്കും 19 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും രണ്ട് നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്കും പോയ മാസം കയറ്റുമതി നടത്തി. എണ്ണ ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഒമാനാണ് ഇത്തവണയും മുന്നില്‍, 431.075 മില്യണ്‍ റിയാല്‍, ആകെ കയറ്റുമതിയുടെ 34.9 ശതമാനം വരുമിത്. രണ്ടാമത് നെതര്‍ലൻറ്, 351.034 മില്യണ്‍ റിയാല്‍(16.52ശതമാനം). മൂന്നാമത് ജര്‍മ്മനി, 255.363 മില്യണ്‍ റിയാല്‍(12.02ശതമാനം), നാലാമത് ഹോങ്കോങ്, 243.467 മില്യണ്‍ റിയാല്‍(11.46ശതമാനം), അഞ്ചാമത് ഇന്ത്യ. ഫ്രാന്‍സ്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഡെന്മാര്ക്ക്, ചൈന രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഡിസംബറിലെ ഖത്തറിെൻറ ആകെ എണ്ണയിതരകയറ്റുമതിയുടെ 88.04 ശതമാനവും ഈ പത്തു രാജ്യങ്ങളിലേക്കാണ്. ഖത്തരി കയറ്റുമതിയുടെ ഭുരിപക്ഷവും തുര്‍ക്കി ഉള്‍പ്പടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. 819.939 മില്യണ്‍ റിയാലിെൻറ കയറ്റുമതിയാണ് നടത്തിയത്. രണ്ടാം സ്ഥാനത്ത് അറബ് ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍. 729.274 മില്യണ്‍ റിയാല്‍. മൂന്നാമത് ജിസിസി(ഒമാന്‍, കുവൈത്ത്), 458.246 മില്യണ്‍ റിയാല്‍. ജിസിസി ഒഴികെയുള്ള അറബ് രാജ്യങ്ങള്‍ നാലാമത്, 76.188 മില്യണ്‍ റിയാല്‍.
ഉപരോധത്തിലും രാജ്യത്തെ എണ്ണ ഇതര കയറ്റുമതിയില്‍ വര്‍ധനയുണ്ടാകുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എണ്ണ, വാതക മേഖലയെ ആശ്രയിക്കുന്നത് കുറക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന സാമ്പത്തിക വൈവിധ്യവത്കരണപദ്ധതികളുടെ വിജയമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്ന് ഖത്തര്‍ ചേംബര്‍ ചെയര്മാന് ശൈഖ് ഖലീഫ ബിന്‍ ജാസിം ആൽഥാനി പറഞ്ഞു. രാജ്യത്തെ പ്രാദേശിക കമ്പനികളുടെ സംഭാവന കയറ്റുമതിയുടെ വര്‍ധനക്ക് കാരണമായിട്ടുണ്ട്. സ്വകാര്യകമ്പനികളുടെ കയറ്റുമതിയില്‍ ഓരോ മാസവും വര്‍ധനവുണ്ടാകുന്നു. ദേശീയ ഉത്പന്നങ്ങളെ പിന്തുണക്കുന്നതിനുള്ള 2019ലെ രണ്ടാം നമ്പര്‍ നിയമം ശരിയായ സമയത്താണ് വരുന്നത്. നിയമത്തെ ചേംബര്‍ ചെയര്മാന് പ്രശംസിച്ചു. ആഗോള വിപണിയില്‍ ഖത്തരി ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചതായും ഉപരോധം രാജ്യത്തിെൻറ വ്യാപാരമേഖലയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സലേഹ് ബിന്‍ ഹമദ് അല്‍ ഷര്‍ഖി പറഞ്ഞു. നിരവധി വ്യവസായ പദ്ധതികള്‍ ഉത്പാദന ഘട്ടത്തിലേക്ക് കടന്നതോടെ കയറ്റുമതിയില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.