ദോഹ: പോലീസ് കോളേജിെൻറ ആദ്യ ബാച്ച് വിദ്യാർഥികൾ ബിരുദം നേടി കർമപഥത്തി ൽ ഇറങ്ങി. 85 ഖത്തരി ബിരുദധാരികളുൾപ്പെടെ 108 പേരാണ് ആദ്യ ബാച്ചിൽ നിന്ന് കേ ാഴ്സ് പൂർത്തിയാക്കിയത്. മന്ത്രാലയത്തിെൻറ കീഴിലുള്ള ഖത്തർ പോലീസ് കോളേജിെൻറ ആദ്യ ബാച്ചിെൻറ ബിരുദദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. അൽ സൈലിയയിലെ പോലീസ് കോളേജ് ആസ്ഥാനത്ത് നടന്ന പ്രൗഢമായ ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, ജോർദാൻ ആഭ്യന്തരമന്ത്രി സമീർ ഇബ്റാഹിം അൽ മുബൈദാൻ, തുർക്കി ആഭ്യന്തരമന്ത്രി സുലൈമാൻ സൊ യ്ലു തുടങ്ങിയവരും പങ്കെടുത്തു.
മന്ത്രിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, പ്രതിരോധമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവയിൽ നിന്നുള്ള മുതി ർന്ന ഉദ്യോഗസ്ഥർ, സുരക്ഷാ ബ്യൂറോ, അമീരി ഗാർഡ്, ലഖ്വിയ(ആഭ്യന്തര സുരക്ഷ സേന) എന്നിവയിൽ നി ന്നുള്ള ഉദ്യോഗസ്ഥർ, സുരക്ഷാ മേധാവികൾ, സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, സൈനിക കോളേജുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരും പോലീസ് കോളേജ് ആദ്യ ബാച്ചിെൻറ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. 2013ൽ കോളജ് സ്ഥാപിതമായതിന് ശേഷമുള്ള ആദ്യ ബാച്ചാണ് പുറത്തിറങ്ങിയത്. പോലീസ് സയൻസും നിയമത്തിൽ ബിരുദവും ഇവർ നേടിയിട്ടുണ്ട്. എട്ട് സെമസ്റ്ററുകൾപ്പെടുന്ന നാല് വർ ഷത്തെ കോഴ്സാണ് വിദ്യാർഥികൾ പൂർത്തിയാക്കിയത്. രാജ്യത്തിനകത്തും പുറത്തുമായി വിദഗ്ധ പരിശീലനവും ലഭിച്ചിട്ടുണ്ട്. വിവിധ സൈനിക അതോറിറ്റികളിലേക്കാണ് ഇവരെ വിന്യസിക്കുക. കുവൈത്ത്, ജോർദാൻ, ഫലസ്തീൻ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിരുദധാരികളും ആദ്യ ബാച്ചിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.