ഇസ്ലാമിക വിപണി: മൂന്ന് ആഗോള ധനകാര്യകേന്ദ്രങ്ങൾ നിർമിക്കാൻ ഖത്തർ

ദോഹ: രണ്ട് ട്രില്യൻ (ഏകദേശം രണ്ടായിരം ബില്യൻ) വരുന്ന ഇസ്ലാമിക സാമ് പത്തിക വിപണിയുടെ കൈകാര്യകർതൃത്വത്തിന് ഖത്തർ മൂന്ന് ആഗോള ധനകാ ര്യകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. മലേഷ്യയുമായു തുർക്കിയുമായും സഹകരിച്ച് സാങ്കേതികവിദ്യയും പൊതു ഇടങ്ങളും ഉപയോഗിച്ച് മൂന്ന് രാജ്യങ്ങളിലായാണ് ധനകാര്യ ഹബ്ബുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. ദോഹയിലും ഇസ്താംബൂളിലും മലേഷ്യയിലുമായുള്ള മൂന്ന് ധനകാര്യകേന്ദ്രങ്ങൾ വഴി ലോകത്തെ ഇസ്ലാമിക ധനകാര്യ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യാനുള്ള പദ്ധതിയാണിതെന്ന് ഖത്തർ ഫിനാൻഷ്യൽ സെൻറർ സി ഇ ഒ യൂസുഫ് മുഹമ്മദ് അൽ ജൈദ പറഞ്ഞു.

നിലവിൽ ഇതിനാവശ്യമായ രാജ്യാന്തര ഇടവും സാങ്കേതികവിദ്യയും ഖത്തർ ഫിനാൻഷ്യൽ സെൻററിനുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അൽ ജൈദ വ്യക്തമാക്കുന്നു. മിഡിലീസ്റ്റിലെ കാര്യങ്ങൾ ഖത്തർ കേന്ദ്രീകരിച്ചും യൂറോപ്പ് ഇസ്താംബൂൾ ആസ്ഥാനമായുള്ള കേന്ദ്രവും ഏഷ്യയിലെ കാര്യങ്ങൾ മലേഷ്യൻ കേന്ദ്രവും കൈകാര്യം ചെയ്യുമെന്നാണ് നിർദ്ദിഷ്ട പദ്ധതിയെന്നും ധനകാര്യമന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. വലിയൊരു ലക്ഷ്യമാണിത്. ലക്ഷ്യസാക്ഷാത്കാരത്തിനായി ഒരുമിച്ചുള്ള ശ്രമങ്ങളിലാണിപ്പോഴെന്നും അൽ ജൈദ പറഞ്ഞു. ഖത്തറിനും തുർക്കിക്കും മലേഷ്യക്കുമിടയിലുള്ള ബന്ധം വളരെ ശക്തമാണെന്നും ചിന്തകളിലും കാഴ്ചപ്പാടുകളിലും സാമ്യതയുണ്ടെന്നും ഇത് കൂടുതൽ സഹായകമാകുമെന്നും അൽ ജൈദ ചൂണ്ടിക്കാട്ടി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.