മർമി അന്താരാഷ്ട്ര ഫാൽക്കൺ മേളക്ക് ഇന്ന് സീലൈനിൽ തുടക്കം

ദോഹ: പത്താമത് മർമി അന്താരാഷ്ട്ര ഫാൽക്കൺ–വേട്ട മത്സരങ്ങൾക്ക് ഇന്ന് സീലൈനിലെ സബ് ഖത് മർമിയിൽ തുടക്കമാകുമെന്ന് മർമി ഫാൽക്കൺ മേള സംഘാടക സമിതി ചെയർമാനും അൽ ഗന്നാസ് സൊസൈറ്റി ഖത്തർ ഡയറക്ടർ അലി ബിൻ ഖാതിം അൽ മഹ്ഷാദി അറിയിച്ചു. ഹുദുദ് അൽ തഹദ്ദീ എന്ന പേരിലറിയപ്പെടുന്ന മത്സരത്തിനാണ് ഇന്ന് തുടക്കമാകുക. പ്രാവുകളുടെ വഴി മുടക്കുന്ന ഫാൽക്കണുകളുടെ പ്രകടനമാണ് ഹുദുദ് അൽ തഹദ്ദീ മത്സരത്തിൽ നടക്കുക. മത്സരത്തിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ നാല് ദിവസം തുടർച്ചയായി വൈകുന്നേരങ്ങളിൽ മത്സരം നടത്തുമെന്നും സംഘാടക സമിതി ചെയർമാൻ പറഞ്ഞു. ഫെബ്രുവരി രണ്ട് വരെയാണ് സീലൈനിലെ സബഖത് മർമിയിൽ മർമി അന്താരാഷ്ട്ര ഫാൽക്കൺ–വേട്ട ഫെസ്റ്റിവൽ നടക്കുന്നത്. രാവിലെയും വൈകിട്ടുമായി രണ്ട് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. രാവിലെ ഏഴിനും വൈകിട്ടുള്ള ഘട്ടത്തിൽ ഉച്ച തിരിഞ്ഞ് ഒരു മണിക്കുമാണ് മത്സരങ്ങൾ ആരംഭിക്കുക.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.