മർമി രാജ്യാന്തര ഫാൽക്കൺ മേള 24 മുതൽ

ദോഹ: പത്താമത് മർമി രാജ്യാന്തര ഫാൽക്കൺ മേളക്കുള്ള രജിസ്േട്രഷൻ നടപടികൾ ആരംഭിച ്ചതായി സംഘാടകർ അറിയിച്ചു. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഫാൽക്കൺ മേളയായി അറിയപ്പെടുന്ന മർമി രാജ്യാന്തര ഫാൽക്കൺ മേള അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതൽ സീലൈനിലെ സബഖത് മർമയിൽ തുടക്കമാകുമെന്ന് സംഘാടക സമിതി ചെയർമാനും അൽ ഗന്നാസ് സൊസൈറ്റി ഖത്തർ ഡയറക്ടറുമായ അലി ബിൻ ഖാതിം അൽ മഹ്ഷാദി പറഞ്ഞു. ഡിസംബർ 24 മുതൽ 27 വരെ കതാറ കൾച്ചറൽ വില്ലേജിലെ അൽ ഗന്നാസ് സൊസൈറ്റിയുടെ 33ാം നമ്പർ കെട്ടിടത്തിലാണ് രജിസ്്േട്രഷൻ നടക്കുന്നത്. വൈകിട്ട് നാല് മുതൽ എട്ട് വരെയാണ് രജിസ്േട്രഷൻ സമയം. ഫാൽക്കണുകളുടെ വേഗം നിർണയിക്കുന്ന ചാമ്പ്യൻഷിപ്പ്, വേട്ടക്കുള്ള ശേഷി അളക്കുന്ന ചാമ്പ്യൻഷിപ്പ് തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങൾക്കാണ് സബഖത് മർമി വേദിയാകുക. ഫാൽക്കൺ പക്ഷിയുമായി ബന്ധപ്പെട്ട രംഗങ്ങളിൽ തൽപരരായ ആയിരത്തിലധികം വരുന്ന യുവാക്കളാണ് മത്സരങ്ങൾക്കായി കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിരുന്നത്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.