ദോഹ: കഴിഞ്ഞ 18 മാസമായി അയൽരാജ്യങ്ങൾ ഖത്തറിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം രാജ്യെ ത്ത കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് ലോക മാധ്യമങ്ങൾ. ‘വാഷിംഗ്ടൺ പോസ്റ്റ്’ അടക്കമുള്ള പത്രങ്ങൾ ഖത്തർ ദേശീയദിനാഘോഷത്തിെൻറ ഭാഗമായി എഴുതിയ വാർത്തകളിലാണ് ഇക്കാര്യം ഉള്ളത്. മുൻ വർ ഷങ്ങളിൽ നിന്ന് ഭിന്നമായി ഖത്തറിെൻറ ബജറ്റ് മിച്ച ബജറ്റാണെന്ന വാർത്ത ലോകസാമ്പത്തിക നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്ന് മാധ്യമങ്ങൾ പറയുന്നു. ആഭ്യന്തരമായി ഇക്കാലയളവിൽ ഖത്തർ വലിയ തോതിലുള്ള വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഖത്തറിെൻറ അതിർത്തികളെല്ലാം അടച്ച് അയൽ രാജ്യങ്ങൾ കാത്തിരുന്നത് ഖത്തറിെൻറ സാമ്പത്തിക തകർച്ചയായിരുന്നു. ‘ഫോറിൻ പോളിസി’, ‘വാഷിംഗ്ടൻ പോസ്റ്റ്’, ‘ന്യൂയോർക്ക് ടൈംസ്’, ‘ദി ഹിന്ദു’തുടങ്ങിയ പത്രങ്ങളെല്ലാം ഖത്തറിെൻറ വളർച്ചയെ വലിയ രീതിയിലാണ് അവലോകനം ചെയ്യുന്നത്. രാജ്യത്തിനകത്ത് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക മാത്രമല്ല ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുകയും ചെയ്തു. അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് തടസ്സം വന്നപ്പോൾ എളുപ്പത്തിൽ ഫലം കൊയ്യാൻ കഴിയുന്ന പച്ചക്കറികൾ ഇവിടെ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ കൃഷി ചെയ്തു. സൗദി അറേബ്യയെ മാത്രം അവലംബിച്ചിരുന്ന ഇല വർഗങ്ങൾ യഥേഷ്ടം ഇവിടെ തന്നെ വളർന്നുതുടങ്ങി. പ്രകൃതി വാതകത്തിെൻറ ഉൽപാദനം വർധിപ്പിച്ചും പുതിയ വാണിജ്യ ബന്ധങ്ങൾ സ്ഥാപിച്ചും ഖത്തർ കുതിപ്പിന് ശക്തി പകർന്നതായി ‘ദി ഹിന്ദു’ പത്രം വിലയിരുത്തി.
അയൽ രാജ്യങ്ങളുടെ ശക്തമായ ഉപരോധം തുടരുന്ന സാഹചര്യത്തിലും ഒപെക് പോലെയുള്ള പൊതു വേദിയിൽ നിന്ന് രാജി വെക്കാൻ മാത്രം ഖത്തർ ശക്തി പ്രാപിച്ചുകഴിഞ്ഞുവെന്ന വിലയിരുത്തലാണ് ‘ഇക്കണോമിക് ഡൈജസ്റ്റ്’ നടത്തിയത്. ഉപരോധം പ്രഖ്യാപിച്ചപ്പോൾ ഇറക്കുമതിയുടെ 80 ശതമാനമാണ് നിശ്ചലമായത്. പെട്രോൾ വിലയിൽ ഇക്കാലത്ത് വലിയ തോതിലുള്ള കുറവ് വന്നെങ്കിലും മറ്റ് വഴികളിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ ഖത്തറിന് സാധിച്ചതായി ഒരു അമേരിക്കൻ മാഗസിൻ വിലയിരുത്തി. രാജ്യത്തെ മുഴുവൻ മേഖലകളിലും സ്വയംപര്യാപ്തത നേടാനുള്ള ശ്രമം ഉൗർജിതപ്പെടുത്തിയതാണ് ഏറ്റവും വലിയ നേട്ടമെന്ന് മാധ്യമങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.