ദോഹ: വിവിധ മേഖലകളിൽ മികച്ച നേതൃത്വം നൽകാൻ കഴിവുള്ള പ്രതിഭകളെ വളർത്താനുതകുന് ന മാനവിക വിഷയങ്ങളിലെ വിദ്യാഭ്യാസമാണ് വർത്തമാന കാലം തേടുന്നതെന്ന് മാധ്യമം^മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോ സിയേഷെൻറ പുതിയ പദ്ധതിയായ ‘ഇസ്ലാഹിയ 2040’െൻറ ഭാഗമായി കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിക്കുന്ന പ്ലസ് ടു കോഴ്സിെൻറ ഖത്തറിലെ വിശദീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിെൻറ പുരോഗതിയിൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ, പ്രവാസികൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. കുട്ടികളെ പ്രഫഷനൽ മേഖലയിലേക്ക് കൂടുതൽ തിരിച്ചുവിടുന്നതിൽ രക്ഷിതാക്കൾ ശ്രദ്ധിച്ചു. എന്നാൽ സമൂഹത്തെ നയിക്കാൻ കൂടുതൽ ഫലപ്രദമായ അഡ്മിനിസ്ട്രേറ്റീവ്, മാനേജ്മെൻറ്, ധനതത്വശാസ്ത്രം, നിയമം പോലെയുള്ള മേഖലകൾ വിസ്മരിക്കപ്പെട്ടു. ഇനി വേണ്ടത് ഇൗ രംഗത്തെ ശാക്തീകരണമാണ്. വാദി റഹ്മയിൽ അടുത്ത അധ്യയന വർഷം മുതൽ തുടങ്ങുന്ന പ്ലസ് ടു കോഴ്സ്, വിദ്യാർത്ഥികൾക്ക് ഈ രംഗങ്ങളിൽ പഠന പരിശീലനങ്ങൾ നൽകുന്ന തരത്തിലാണെന്ന് ഡോ. ആസാദ് ചാലിക്കുഴി പറഞ്ഞു.
പ്രവാസി വിദ്യാർത്ഥികൾക്ക് പ്രത്യേകം സൗകര്യങ്ങളാണ് വാദി റഹ്മയിൽ ഒരുക്കിയിരിക്കുന്നതെന്ന് വാദി റഹ്മ ഗവേർണിംഗ് ബോഡി ചെയർമാൻ കെ സി സി ഹുസൈൻ പറഞ്ഞു. കുട്ടികളെ പലമേഖലകളിലും പ്രാപ്തരാക്കുന്നതിെൻറ ഭാഗമായി അനേകം പദ്ധതികളാണ് വാദി റഹ്മ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. സിജി ഖത്തർ ചാപ്റ്റർ കരിയർ ഡയറക്ടർ മുഹമ്മദ് ഫൈസൽ, ബ്രില്ലിയൻറ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മേധാവി മുഹമ്മദ് അഷ്റഫ്, കെയർ ആൻഡ് ക്യൂർ മാനേജിങ് ഡയറക്ടർ അബ്ദുറഹ്മാൻ ഇ പി എന്നിവർ സംസാരിച്ചു. വാദി റഹ്മ ഖത്തർ കമ്മിറ്റി പ്രസിഡൻറ് നൗഫൽ കട്ടയാട്ട് അധ്യക്ഷത വഹിച്ചു. സി ഐ സി പ്രസിഡൻറ് കെ സി അബ്ദുല്ലത്തീഫ്, നിദാൽ അബ്ദുൽ അസീസ്, കാവിൽ അബ്ദുറഹ്മാൻ എന്നിവർ പെങ്കടുത്തു. വിവരങ്ങൾക്ക് 50056123, +919995738566 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.