ദോഹ: ചില സ്വകാര്യ സ്കൂളുകളില്‍ രണ്ടു ഷിഫ്റ്റ് അനുവദിക്കണമെന്നതിൽ വിദ്യ ാഭ്യാസമന്ത്രാലയം സാധ്യതാപഠനം നടത്തുന്നു. ഇതിനുള്ള ശുപാര്‍ശ പഠിച്ചു വരികയാണെന്നും ഇതുവരെയും അന്തിമ അനുമതി ന ല്‍കിയിട്ടില്ലെന്നും മ ന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂള്‍സ് അഫയേഴ്സ് ഡയറക്ടര്‍ റൗദ അല്സെയ്ദാ ന് പ റഞ്ഞു.
ജര്‍മന്‍ ഇൻറര്‍നാഷണല്‍ സ്കൂളില്‍ പരിപാടിക്കെത്തിയ അവ ര്‍ മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു. രാജ്യത്ത് സ്വകാര്യ സ്കൂളുകളിലുള്പ്പടെ സീറ്റുകള്‍ക്ക് വലിയതോതിലുള്ള ആവശ്യകത യാണുള്ളത്. ആവശ്യത്തിന് സീറ്റില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഇതിനു ഒരു പരിഹാരമെന്ന നിലയിലാണ് ചില സ്കൂളുകള്‍ക്ക് രണ്ടു ഷിഫ്റ്റുകള്‍ അനുവദിക്കുന്നതിനുള്ള ആലോചന. നിയന്ത്രണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായി രണ്ടു ഷിഫ്റ്റ് നടത്തുന്നതിന് അനുമതി നല്കു ന്നതിനെക്കുറിച്ചാണ് പഠനം നടത്തുന്നത്.
ഇതിലൂടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സാ ധിക്കുമെന്നും കണക്കാക്കുന്നു. ഇതു സംബന്ധിച്ച ശുപാര്‍ശ വിദ്യാഭ്യാസമന്ത്രാലയം വിശദമായി പഠിച്ചുവരി കയാണ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യതകളാണ് തേടുന്നത്. ചില സ്വകാര്യ സ്കൂളുകള്‍ ഇത്തരമൊരു ആവശ്യം വിദ്യാഭ്യാസമന്ത്രാലയത്തിെൻറ മുന്നില്‍വെച്ചിരുന്നു. രണ്ടു ഷി ഫ്റ്റുകള്ക്ക് അനുമതി നല്കുന്നതിനു മുമ്പ് എല്ലാ മാനദണ്ഡങ്ങളും സ്കൂളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. രണ്ടു ഷിഫ്റ്റ് നടത്താന്‍ ശേഷിയും മികവും സൗകര്യങ്ങളുമുള്ള സ്കൂളുകളെയായിരിക്കും ഇതിനായി പരിഗണിക്കുക. മന്ത്രാലയത്തിെൻറ മുന്നിലുള്ള ശുപാര്‍ശകളില്‍ സജീമായി പരിഗണിക്കുന്ന ഒന്നാണിത്. കാ ര്യങ്ങളെല്ലാം ശരിയാകുകയും മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുകയും ചെയ്താല്‍ അടുത്ത അധ്യയ നവര്‍ഷം മുതല്‍ രണ്ടു ഷിഫ്റ്റ് യാഥാര്ഥ്യമാകുമെന്നതിെൻറ സൂചനയും അല്സെയ്ദാന് നല്കി. വിദ്യാര്‍ഥിക ളുടെ അധികശേഷിയില്‍ നടത്തിവരുന്ന സ്കൂളുകളെക്കുറിച്ചും മന്ത്രാലയം ഗൗരവതരമായി പരിശോധിക്കുന്നുണ്ട്.
ഇന്ത്യൻ സ്കൂളുകൾക്ക് സാധ്യത കൂടുതൽ
ദോഹ: ഇന്ത്യ, ഫിലിപ്പൈന്‍സ്, ടുണീഷ്യ രാജ്യങ്ങളുടെ സ്കൂളുകളിലാണ് വിദ്യാര്‍ഥികള്‍ അധികമായുള്ളത്. ഇവിടെയാണ് കൂടുതൽ സീറ്റുകൾ ആവശ്യമായി വരുന്നത്. ഈ സ്കൂളുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂള്‍സ് അഫയേഴ്സ് ഡയറക്ടര്‍ റൗദ അല്സെയ്ദാന് പറഞ്ഞു. പ്രവാസി സ്കൂളുകള്‍ക്കായി പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ഇ പ്പോഴുള്ളത്. പ്രത്യേകിച്ചും ഇന്ത്യന്‍ സ്കൂളുകളുടെ കാര്യത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യന്‍ എംബസി നിരവധി ശുപാര്‍ശകള്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍നിന്നും ഉചിതവും അനുയോജ്യവു മായ പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം നടത്തിവരുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥിക ളുടെ സീറ്റ് ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും പ്രശ്നപരിഹാരം കണ്ടെത്തുന്നതിനുമായി ഇന്ത്യന്‍ എംബസി മ ന്ത്രാലയവുമായി സഹകരിച്ചുപ്രവര്ത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.