ദോഹ: ഏറെ ജനപ്രീതിയാർജിച്ച ഉരീദു ദോഹ മാരത്തണിന് ഒരു മാസം കൂടി ബാക്കിയിരിക്കേ രജിസ് േട്രഷൻ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് സംഘാടകർ വ്യക്തമാക്കി. 2019 ജനുവരി 1 1ന് നടക്കാനിരിക്കുന്ന ഏഴാമത് ഉരീദു ദോഹ മാരത്തണിെൻറ രജിസ്േട്രഷൻ നടപടിക്രമങ്ങ ളെല്ലാം ജനുവരി ഒന്നിന് അവസാനിക്കും. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
അഞ്ച് കിലോമീറ്റർ വിഭാഗത്തിന് 100 റിയാലും 10 കിലോമീറ്ററിന് 150 റിയാലുമാണ് രജിസ്േട്രഷൻ ഫീസ്. 21 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തണിനും 42 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തണിനും യഥാക്രമം 200, 250 റിയാൽ എന്നിവ വീതമാണ് രജിസ്േട്രഷൻ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
സന്നദ്ധ–ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും രജിസ്േട്രഷനിലൂടെ ലഭിക്കുന്ന തുക ചെലവഴിക്കുകയെന്ന് സംഘാടകർ നേരത്തെ അറിയിച്ച ിരുന്നു. ഖത്തർ ജനതക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രചാരണമാണ് മാരത്തണിെൻറ മറ്റൊരു ലക്ഷ്യം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ദീർഘദൂര ഓട്ടക്കാരെയും രാജ്യത്തെ മുഴുവൻ ആളുകളെയും ഉരീദു ദോഹ മാരത്തണിലേക്ക് ക്ഷണിക്കുകയാണെന്ന് ഉരീദു ഖത്തർ സി ഇ ഒ യൂസുഫ് അബ്ദുല്ല അൽ കുബൈസി പറഞ്ഞു. വിവിധ കാറ്റഗറികളിലായി പ്രായത്തെയും ലിംഗത്തെയും അടിസ്ഥാനമാക്കിയായിരിക്കും സമ്മാന വിതരണം.
സോഷ്യൽ മീഡിയയിൽ ഉരീദുവിെൻറ അക്കൗണ്ടിൽ RunWithUS എന്ന ഹാഷ്ടാഗും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.