ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം സംഘടിപ്പിച്ച ‘ഒറിക്സ് ഫോക്സ്േട്രാട്ട് 2018’ ദ്രു തകർമസേനാ പരിശീലനത്തിന് പഴയ വിമാനത്താവളമായ ദോഹ ഇൻറർനാഷണൽ എയർപോർട്ടി(ഡി ഐ എ)ൽ വിജയകരമായ പരിസമാപ്തി. ഏവിയേഷൻ രംഗത്തെ ഏറ്റവും പുതിയ കാര്യങ്ങളും അടിയന്തരസാഹചര്യത്തിലുള്ള ‘തന്ത്ര’ങ്ങളുമാണ് പരീക്ഷിച്ചത്. ഖത്തർ ആഭ്യന്തരമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, നാഷണൽ കമാൻഡ് സെൻറർ, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി, ഖത്തർ എയറോനോട്ടിക്കൽ കോളജ്, ഗൾഫ് ഹെലികോപ്റ്റർ കമ്പനി, എയർപോർട്ട് കസ്റ്റംസ്, എയർലൈൻ ഓപറേറ്റേഴ്സ് കമ്മിറ്റി, ഖത്തർ എയർവേയ്സ് ഗ്രൂപ്പ് തുടങ്ങി 25ഓളം സർക്കാർ ഏജൻസികളും പങ്കാളികളും പങ്കെടുത്തു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിെൻറ ഭാഗമായാണ് പരിശീലന പരിപാടികൾ നടത്തിയത്.
രണ്ട് വിമാനത്താവളത്തിലുമുണ്ടാകുന്ന ഏത് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനും ഉദ്യോഗസ്ഥർക്കാവശ്യമായ പരിശീലനം നൽകുകയുമായിരുന്നു ലക്ഷ്യം. വിമാനത്താവള നടത്തിപ്പ് സംവിധാനത്തിെൻറയും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനാവശ്യമായ തയ്യാറടുപ്പുകളുടെയും പരിപൂർണമായ ഉത്തരവാദിത്തം ഹമദ് രാജ്യാന്തര വിമാനത്താവളത്തിനാണ്. അതിനാൽ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി(ക്യു സി എ എ)യുടെ മാനദണ്ഡങ്ങൾക്ക് വിധേയമാണ് ഇവയെന്ന് ഉറപ്പുവരുത്തേണ്ടതും എച്ച് ഐ എയുടെ ഉത്തരവാദിത്തമാണ്. വ്യത്യസ്തമായ അടിയന്തിര ഘട്ടങ്ങൾ കൃത്രിമമായി സൃഷ്ടിക്കുകയും വിജയകരമായി ഇത്തരം സാഹചര്യങ്ങൾ നേരിടുകയും ചെയ്തു. വിമാനത്താവളം ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ടീം, ഖത്തർ അമീരി ഫോഴ്സ് ഫയർ സ്ക്വാേഡ്രാൺ, സിവിൽ ഡിഫൻസ് ഫയർ ഫൈറ്റിംഗ് ടീം, ഹമദ് മെഡിക്കൽ കോർപറേഷൻ തുടങ്ങിയവരും പങ്കെടുത്തു. സിവിൽ ഏവിയേഷെൻറ ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിശീലനമെന്ന് വിമാനത്താവളം ചീഫ് ഓപറേറ്റിംഗ് ഓഫീസർ എഞ്ചി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.