ദോഹ: ഉംസലാലിലെ പമ്പിങ് സ്റ്റേഷനുകളില്‍ കഹ്റമയുടെ (ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആ ൻറ് വാട്ടര്‍ കോര്പറേഷന്) ജല സംഭരണികളുടെ പണി പൂർത്തിയായി. 2015 മെയ് മാസമാണ് ഇതിെൻറ പ്രവൃത്തി ആരംഭിച്ചത്. ഡിസംബർ 11 മുതൽ ഇവ പ്രവര്‍ത്തന സജ്ജമാകും. 1450 കോടി ഖത്തര്‍ റിയാല്‍ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഉംസലാല്‍, അല്‍തുമാമ, റൗദത് റാഷിദ്, ഉം ബിര്‍ക എന്നിവിടങ്ങളിലുള്ള സ്റ്റേഷനുകളിലാണ് സംഭരണികള്‍. 960 മില്യണ്‍ ഗാലണ്‍ ജലമാണ് നിലവില്‍ പദ്ധതിയുടെ സംഭരണ ശേഷി. ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആൽഥാനി കഴിഞ്ഞ ജൂലൈയിലാണ് അല്‍തുമാമ ജലസംഭരണിയിലെ ആദ്യഘട്ട പമ്പിങ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിെൻറ ജല സംഭരണ ശേഷി വര്‍ധിപ്പിക്കാനും ജലആവശ്യങ്ങള്‍ പൂർണതോതില്‍ ലഭ്യമാക്കാനുമാണ് ഇത്തരത്തിലുള്ള വലിയൊരു സംഭരണ പദ്ധതിക്ക് ഖത്തര്‍ തുടക്കമിട്ടത്.
രാജ്യത്തിെൻറ എല്ലാ മേഖലകളിലും ജലം മികച്ച രീതിയില്‍ ലഭ്യമാക്കുകയും ലക്ഷ്യമാണ്. ഖത്തര്‍ ദേശീയ നയരേഖ 2030െൻറ ലക്ഷ്യങ്ങളിലൊന്നായ ജലസുരക്ഷയുടെ പ്രധാന ഘടകമാണ് ഈ പദ്ധതി. ജനങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ളതും സുസ്ഥിരവുമായ വൈദ്യുതിയും ജലവും ഉറപ്പ് വരുത്തുക എന്ന കഹ്റമയുടെ ദൗത്യത്തിെൻറ ഭാഗമാണ് ഈ പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നതോടെ 2,300 മില്യണ്‍ ഗാലണ്‍ വെള്ളം സംഭരിക്കാന്‍ കഴിയും. എല്ലാ ഘട്ടവും പൂര്‍ത്തിയാവുന്നതോടെ അളവ് വര്‍ധിപ്പിക്കാനും വലിയ തോതില്‍ വെള്ളം ശേഖരിക്കാനും കഴിയും.100മില്യന്‍ ഗാലണ്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള 15 ടാങ്കുകളാണ് പദ്ധതിക്കായി സംവിധാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ജലസംഭരണ പദ്ധതിയാണിത്. അതിനൂതനമായ പമ്പിങ് സ്റ്റേഷനുകളുള്പ്പെടെയാണ് ജലസംഭരണിയുടെ പ്രവൃത്തി നടക്കുന്നത്. 650 കിലോമീറ്റര്‍ പരിധിയില്‍ വിവിധ കേന്ദ്രങ്ങളിലെ പൈപ്പുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.