ദോഹ: അല്‍ശമാല്‍, അല്ശഹാനിയ, അല്‍വഖ്റ മുനിസിപ്പാലിറ്റികളിലെ പ്രധാന റോഡുകളില്‍ നിന്ന് അധികൃതര്‍ കഴിഞ്ഞ ദിവസത്തെ മഴവെള്ളം നീക്കിയത് യുദ്ധകാലാടിസ്ഥാനത്തില്‍. ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സംയുക്ത മഴ പ്രതികരണ കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത്. മഴ ശക്തമായി പെയ്തതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം റോഡുകളില്‍ കെട്ടിക്കിടന്ന വെള്ളം നീക്കാന്‍ സാധിച്ചതായി കമ്മിറ്റി മേധാവി സഫര്‍ മൂബാറക് അല്‍ശാഫി പറഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കെട്ടിനിന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്നെ ഒട്ടുമിക്ക പ്രദേശങ്ങളില്‍ നിന്നും വെള്ളം ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്. 57 കോടിയിലധികം ഗാലന് വെള്ളമാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി നീക്കിയത്. 9082 ടാങ്കര്‍ ലോഡ് വെള്ളമുണ്ടായിരുന്നു. 706 ജീവനക്കാരും 352 ടാങ്കറുകളും 61 പമ്പിങ് മെഷീനുകളും ഇതിനായി ഉപയോഗിച്ചു. വെള്ളം നീക്കം ചെയ്യണമെന്ന്് ആവശ്യപ്പെട്ട് 423 കോളുകളാണ് മുനിസിപ്പാലിറ്റി കണ്ട്രോള് റൂമിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.