വിമൻസ് വെൽനസ് റിസർച്ച് സെൻററിലെ എൻ ഐ സിയുവിൽ എത്തുന്ന ശിശുക്കൾക്ക് സുരക്ഷിത മടക്കം
ദോഹ: വിമൻസ് വെൽനസ് ആൻഡ് റിസർട്ട് സെൻററി(ഡബ്ല്യൂ ഡബ്ല്യൂ ആർ സി)ലെ എൻ ഐ സി യുവിൽ പ്രവേശിപ്പിക്കപ്പെട്ട നവജാത ശിശുക്കൾ മടങ്ങുന്നത് പൂർണ ആരോഗ്യത്തോടെ. കഴിഞ്ഞ വർഷം മാത്രം 1900ലധികം നവജാത ശിശുക്കളാണ് എൻ ഐ സി യുവിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇവരിൽ 95 ശതമാനത്തിലേറെ ശിശുക്കളും പരിചരണം കഴിഞ്ഞ് മടങ്ങിയത് സുരക്ഷിതരായാണെന്ന് ഡബ്ല്യൂ ഡബ്ല്യൂ ആർ സി ഡയറക്ടർ ഡോ. ഹിലാൽ അൽ രിഫാഇ പറയുന്നു. ഹമദ് മെഡിക്കൽ കോർപറേഷെൻറ കീഴിലാണ് സ്ഥാപനം.
പ്രസവം കഴിഞ്ഞ് നവജാത ശിശുക്കൾ വീട്ടിലേക്ക് മടങ്ങും മുമ്പ് നിരവധി സുരക്ഷാ കടമ്പകൾ പിന്നിടണമെന്നും അല്ലെങ്കിൽ കുഞ്ഞിെൻറ ആരോഗ്യത്തെ ഇത് ബാധിക്കുമെന്നും ഡോ. അൽ രിഫാഇ കൂട്ടിച്ചേർത്തു. ഏറ്റവും മികച്ചതും ലോകോത്തര നിലവാരമുള്ളതുമായ സംവിധാനങ്ങളാണ് എൻ ഐ സി യുവിൽ ക്രമീകരിച്ചിരിക്കുന്നത്. ആധുനിക സംവിധാനങ്ങളോടൊപ്പം ഏറ്റവും മികച്ച ക്ലിനിക്കൽ ടീമാണ് ഇവിടെ പ്രവർത്തിക്കുന്നത്. മേഖലയിൽ തന്നെ ഏറ്റവും മികച്ചതും വലിയതുമായ സൗകര്യങ്ങളുള്ള എൻ ഐ സി യുവാണ് ഡബ്ല്യൂ ഡബ്ല്യൂ ആർ സിയിലേത്. നൂറിലധികം തൊട്ടിൽ കട്ടിലുകളാണ് ഇവിടെയുള്ളത്. ഓരോ മാസവും ഏകദേശം 1400ഓളം കുഞ്ഞുങ്ങളാണ് ഇവിടെ ജനിക്കുന്നത്. ഇതിൽ 11 ശതമാനം കുഞ്ഞുങ്ങളും തീവ്ര പരിചരണത്തിന് വിധേയമാകുന്നവരാണെന്നും ഡയറക്ടർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.