ദോഹ: രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഖത്തറിന് സ്വിറ്റ്സർലൻറിനെതിരെ കണ്ണഞ്ചിപ്പിക്കുന്ന വിജയം. ഏക പക്ഷീയമായ ഒരു ഗോളിനാണ് സ്വന്തം നാട്ടിൽ വെച്ച് ലോക എട്ടാം റാങ്കുകാരെ ഖത്തർ തുരത്തിയത്. യു വതാരം അക്രം അഫീഫാണ് അന്നാബികളുടെ വിജയഗോൾ നേടിയത്.
സ്വിസ് നഗരമായ ലുഗാനോയിലെ കോണാറെഡോ സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങുമ്പോൾ ലോക റാങ്കിംഗിലെ 96ാം സ്ഥാനക്കാരായ ഖത്തറിന് വിജയം ഏറെ വിദൂരത്തായിരുന്നു. സ്വിസ് ടീമിെൻറ പരിചയ സമ്പത്തും താരനിരയുമായിരുന്നു കാരണം. മറുവശത്താകട്ടെ, ഏഷ്യാകപ്പിനായി മികച്ച ടീമിനെ വാർത്തെടുക്കുന്ന പരിശീലകൻ ഫെലിക്സ് ബാസ് സാഞ്ചസ് കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വലിയ മാറ്റങ്ങളില്ലാതെ 3–4–3 ശൈലിയിലാണ് അന്നാബികളെ ഇറക്കിയത്. പ്രതിരോധത്തിനും ആക്രമണത്തിനും പേര് കേട്ട ചുകപ്പൻമാരെ മികച്ച പ്രതിരോധക്കോട്ടയൊരുക്കിയാണ് ഖത്തർ നേരിട്ടത്. അതേസമയം, മുന്നേറ്റ നിരയിൽ മുഇസ് അലിയും അക്രം അഫീഫും ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസും അണിനിരന്നു. 23ാം മിനുട്ടിൽ അക്രം അഫീഫിലൂടെ ഖത്തറും 36ാം മിനുട്ടിൽ മിഖായേൽ ലാങിലൂടെ സ്വിസും സ്കോർ ചെയ്യേണ്ടതായിരുന്നു.
അഫീഫിെൻറ ഷോട്ട് ഗോളി മോഗോ സേവ് ചെയ്ത് ഒഴിവാക്കിയപ്പോൾ ലാങ്കിെൻറ ഹെഡർ തലനാരിഴക്കാണ് ഖത്തർ പോസ്റ്റിന് പുറത്തേക്ക് പോയത്. ആദ്യ പകുതിയിൽ അക്രം അഫീഫിലൂടെ തന്നെ ഖത്തർ മുന്നിലെത്തിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോളകന്ന് നിന്നു. 85ാം മിനുട്ടിലാണ് ഖത്തറിെൻറ വിജയഗോളെത്തിയത്. പ്രതിരോധ നിരയിൽ നിന്നും നീട്ടിയടിച്ച പാസ് സ്വിസ് താരങ്ങൾക്കിടയിലൂടെ മൂന്നോട്ട് നീങ്ങി സ്വീകരിച്ച അഫീഫ് പന്തുമായി ഒറ്റക്ക് മുന്നേറി ഗോൾകീപ്പർ മോഗോയെയും കബളിപ്പിച്ച് ഇടങ്കാലനടിയിലൂടെ വിജയഗോൾ കണ്ടെത്തി. അടുത്ത വർഷം യു എ ഇയിൽ നടക്കുന്ന ഏഷ്യാകപ്പിനൊരുങ്ങുന്ന ഖത്തറിന് സ്വിറ്റ്സർലൻറിനെതിരായ വി ജയം ഏറെ ആത്മവിശ്വാസം നൽകും. ആഴ്സനലിെൻറ ഷാകാ, ലിവർപൂളിെൻറ ഷാർദാൻ ഷകീരി തുടങ്ങിയ വമ്പൻമാരൊക്കെ ഖത്തറിനെതിരെ സ്വിറ്റ്സർലൻറിനായി അണിനിരന്നിരുന്നു. നവംബർ 19ന് യൂപെനിൽ ഐസ്ലൻറിനെതിരായാണ് ഖത്തറിെൻറ അടുത്ത മത്സരം. ഏഷ്യൻ കപ്പിൽ ലബനാൻ, സൗദി, ഉത്തര കൊറിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ഖത്തറിെൻറ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.