ദോഹ: അന്താരാഷ്ട്ര ലോകം ഏറെ പ്രാധാന്യത്തോടെ നിരീക്ഷിക്കുന ്ന അമേരിക്ക-താലിബാൻ പുതിയ ഘട്ട ചർച്ചകൾക്ക് കഴിഞ്ഞദി വസം ദോഹയിൽ തുടക്കമായി. അഫ്ഗാനിസ്താനിൽനിന്ന് അമേ രിക്കൻ സേനയെയും മറ്റു വിദേശ സൈനികരെയും പിൻവലിക്കുക, അഫ്ഗാനിസ്താൻ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ താലി ബാൻ അവസാനിപ്പിക്കുക എന്നിവയിലൂന്നിയുള്ള ചർച്ചക ൾക്കാണ് വീണ്ടും തുടക്കമായത്.
അമേരിക്കയുടെ പ്രത്യേക പ്ര തിനിധി സൽമായ് ഖലീൽസാദിെൻറ നേതൃത്വത്തിലാണ് ചർച്ച കൾ പുരോഗമിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് തുടക്കമാകുന്നത്. അമേരിക്കൻ സേനാ കമാൻഡർ സ്കോട്ട് മില്ലർ, നാറ്റോ നയിക്കുന്ന നോൺ കോമ്പറ്റ് റെസലൂഷൻ സപ്പോർട്ട് മിഷൻ തുടങ്ങിയവർ സമാധാന ചർച്ചയിൽ പങ്കെടുത്തുവെന്ന് താലിബാൻ വക്താവ് സബീഉല്ലാഹ് മുജാഹിദ് വ്യക്തമാക്കി.
നേരേത്ത, അമേരിക്ക-താലിബാൻ എട്ടാംഘട്ട ചർച്ചകൾ ദോഹയിൽ വിജയകരമായി സമാപിച്ചിരുന്നു. ചർച്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കൻ ദൂതൻ ഖലീൽ സാദ് വ്യക്തമാക്കിയിരുന്നു. യു.എസ് സൈന്യത്തിെൻറ അഫ്ഗാനിലെ അവസാനത്തെ ഈദ് ആയിരിക്കും ഇത്തവണത്തേതെന്ന് യു.എസ് സംഘത്തിലെ പ്രത്യേക പ്രതിനിധി സൽമാനി ഖലിൽസാദും ചര്‍ച്ച ഏറെ ഫലപ്രദമെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദും ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബലിപെരുന്നാൾ സമയത്തായിരുന്നു ചർച്ച. യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നതിെൻറ സമയക്രമം സംബന്ധിച്ച കാര്യത്തിലാണ് ഭിന്നത തുടരുന്നതെന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്താൻ സർക്കാർ ചർച്ചയിൽ പെങ്കടുക്കുന്നില്ല. അതിനെ താലിബാൻ അനുകൂലിക്കുന്നുമില്ല. യു.എസ് പിന്തുണയോടെ ഭരിക്കുന്ന അഫ്ഗാൻ സർക്കാറിൽ താലിബാന് അധികാരപങ്കാളിത്തം, വെടിനിര്‍ത്തൽ, സൈന്യത്തെ പിന്‍വലിക്കൽ എന്നിവയാണ് സമാധാനകരാറിൽ ഉള്ളതെന്നാണ് സൂചന. അമേരിക്കയുടെ ൈകയിലെ കളിപ്പാവയായി മാറാന്‍ രാജ്യത്തെ നല്‍കില്ലെന്ന തീരുമാനത്തിലാണ് താലിബാന്.
18 വർഷമായുള്ള അഫ്ഗാൻ പ്രതിസന്ധിയും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾക്കാണ് ഖത്തർ തുടർച്ചയായി ആതിഥേയത്വം വഹിക്കുന്നത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മേഖലയിലെ മറ്റു രാജ്യങ്ങളുടെയും താല്പര്യങ്ങള്ക്ക് ഭീഷണിയാകാന്‍ ഏതെങ്കിലും കക്ഷി അഫ്ഗാന് മേഖല ഉപയോഗിക്കരുത്, അഫ്ഗാന് പ്രദേശത്തുനിന്ന് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍നിന്ന് വിദേശ സൈനികരെ പിന്‍വലിക്കല്‍, അഫ്ഗാനികൾ-താലിബാൻ-അഫ്ഗാന് സര്‍ക്കാർ എന്നിവക്കിടയിൽ നേരിട്ടുള്ള ചര്‍ച്ചകള്‍, സമഗ്രമായ വെടിനിര്‍ത്തല്‍ എന്നീ ഘടകങ്ങളിലൂന്നിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
അഫ്ഗാനിസ്താനിൽ സമാധാനം വരുന്നതിന് നിരവധി തീരുമാനങ്ങളും കരാറുകളുമായി ദോഹയിൽ കഴിഞ്ഞ മാസം ഇൻട്രാ അഫ്ഗാന് സമ്മേളനവും സമാപിച്ചിരുന്നു. അഫ്ഗാന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന 60ലധികം അഫ്ഗാനികള്‍, വനിതകള്‍, താലിബാന് പ്രതിനിധികള്‍, അഫ്ഗാന് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുൾപ്പെടെ വിവിധ മേഖലയിലുള്ളവരാണ് അന്ന് സമ്മേളനത്തിൽ പെങ്കടുത്തത്. സുപ്രധാന വ്യവസ്ഥകളെ അടിസ്ഥാനമാക്കി സമാധാനത്തിനായുള്ള റോഡ് മാപ്പും ദോഹ സമ്മേളനം അംഗീകരിച്ചിരുന്നു.
സമഗ്രമായ സമാധാനം നടപ്പാക്കുന്നതിനായി ഇസ്ലാമിക സംവിധാനം സ്ഥാപിക്കുകയെന്നതാണ് ഇതില്‍ പ്രധാനം. അഫ്ഗാനിലെ വിരുദ്ധകക്ഷികള്‍ സമാധാനത്തിനായുള്ള റോഡ് മാപ്പിന് ധാരണയായത് തര്‍ക്കപരിഹാരത്തിനായുള്ള നല്ല ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. സമ്മേളനത്തിെൻറ സംയുക്ത അന്തിമ പ്രസ്താവനയില്‍ നിരവധി സുപ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രാവർത്തികമായാൽ അഫ്ഗാനില്‍ സുസ്ഥിര സമാധാനം കൈവരിക്കാന്‍ കഴിയുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അഫ്ഗാനിൽ സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ഖത്തറിെൻറ മധ്യസ്ഥശ്രമങ്ങളുെട ഭാഗം കൂടിയാണ് സമ്മേളനം. പൊതുസ്ഥാപനങ്ങളുടെ സുരക്ഷയും സംയുക്ത പ്രസ്താവനയില്‍ ഉറപ്പുനല്‍കുന്നുണ്ട്.
സിവിലിയന്‍ അപകടങ്ങള്‍ പൂജ്യമായി കുറക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് താലിബാന് പ്രതിനിധി സംഘത്തിലെ അംഗം ക്വാറി ദിന് മുഹമ്മദ് ഹനീഫ് അല്‍ജസീറ ചാനലിനോട് അന്ന് പ്രതികരിച്ചിരുന്നു. അഫ്ഗാന് ജനത സംരക്ഷിക്കപ്പെടണമെന്നത് എല്ലായ്പോഴും തങ്ങളുടെ ആവശ്യമാണെന്നും അവരല്ല, ഒരിക്കലും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റു യുദ്ധങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍നിന്നു അഫ്ഗാനെ പ്രതിരോധിക്കണം.
അഫ്ഗാെൻറ മൂല്യങ്ങളെ രാജ്യാന്തര സമൂഹം ബഹുമാനിക്കേണ്ടതിെൻറ ആവശ്യകതയും പ്രസ്താവനയിലുണ്ട്. ഫലപ്രദമായ അഫ്ഗാന് കൂടിയാലോചനകളില്‍ എത്തിച്ചേരുന്നതിന് നിരവധി കാര്യങ്ങള്‍ എല്ലാവരും പാലിക്കണം. പ്രതിസന്ധിയിലുള്പ്പെട്ട കക്ഷികള്‍ ഭീഷണികള്‍, പ്രതികാര നടപടികള്‍, വാക്കാലുള്ള യുദ്ധം എന്നിവയെല്ലാം ഒഴിവാക്കണം. ഔദ്യോഗിക യോഗങ്ങളില്‍ സംഘട്ടനങ്ങള്‍ക്ക് ഇന്ധനമേകുകയല്ല, പകരം സംഭാഷണത്തിെൻറ ഭാഷക്ക് മുന്‍ഗണന നല്‍കണം. ദോഹയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ സമാധാന ചര്‍ച്ചകളെ പിന്തുണക്കണം. എല്ലാ കാര്യങ്ങളും അഫ്ഗാനിസ്താെൻറ നല്ല താല്പര്യത്തിനനുസൃതമായിട്ടായിരിക്കണമെന്നും അന്തിമപ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.