ദോഹ: മറവി രോഗം ഇല്ലായ്മ ചെയ്യാൻ രാജ്യം പുതുപദ്ധതിയുമായി മുന്നോട്ട്. ഖത്തറിലെ മറവി രോഗ ചികിൽസ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയം നാലു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയാണ് തയ്യാറാക്കുന്നത്. ഖത്തര്‍ മറവി രോഗ ദേശീയ പദ്ധതി(2018^22)ക്ക് ആരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍കുവാരിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക തുടക്കം കുറിച്ചു. മറവി രോഗികള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കി ചികിത്സ ഉറപ്പുവരുത്തും. ഇൗ മേഖലയിലെ ആദ്യ രാജ്യമാണ് ഖത്തര്‍. മറവി രോഗം എന്നത് പൊതുജന ശ്രദ്ധലഭിക്കേണ്ട രോഗമാണ്. ബോധവത്കരണത്തിലൂടെയും പിന്തുണയിലൂടെയും രോഗപ്രതിരോധ മേഖലയുടെ വളര്‍ച്ചയിലൂടെയും ഇതിനെ നേരിടണം. ഇതിനാലാണ് വിവിധ ഭാഗങ്ങളായി തിരിച്ച് പ്രവര്‍ത്തനം നടത്തുന്നത്. ആരോഗ്യത്തിനും രാജ്യത്ത് കഴിയുന്നവരുടെ സന്തോഷകരമായ ജീവിതത്തിനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ കീഴിലുള്ള ഭരണകൂടം ഏറെ പ്രാധാന്യം നൽകുന്നു. ഇതിനാൽ വലിയൊരു മുന്നേറ്റമാണ് ഖത്തര്‍ നാഷണല്‍ ഡിമെന്‍ഷ്യ പദ്ധതിയെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍കവാരി പറഞ്ഞു. ലോകത്ത് മറവി രോഗം വര്‍ധിച്ചുവരുന്ന ഒരു സാഹചര്യത്തിലാണ് ഖത്തര്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. പ്രത്യേകിച്ച് വാര്‍ധക്യം ബാധിച്ച ആളുകളെ സഹായിക്കുക എന്നതാണ് ലക്ഷ്യം.
പൊതുജനാരോഗ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത്. മറവി രോഗം ബാധിച്ചവരുടെ ജീവിത പരിതസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് തങ്ങള്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് അവബോധം വര്‍ധിപ്പിച്ചും ആവശ്യമുള്ള സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തിയുമാണ് ഇത് ചെയ്യുന്നതെന്നും ഹനാല്‍ അല്‍കുവാരി പറഞ്ഞു.
ചികിത്സ മെച്ചപ്പെടുത്തുന്നതിന് പ്രധാനമായും ഏഴ് പ്രവര്‍ത്തന മേഖലകളാക്കി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചികിത്സ, സംരക്ഷണവും പിന്തുണയും, അപകടം കുറക്കുന്നതിനുള്ള പ്രോത്സാഹനങ്ങള്‍, മറവിരോഗത്തിന് വിവര സാങ്കേതിക വിദ്യ വികസിപ്പിക്കല്‍, സംരക്ഷകരെ പിന്തുണക്കല്‍, രോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെയും കണ്ടെത്തെലുകളെയും പിന്തുണക്കല്‍ എന്നീ മേഖലകളിലാണ് പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.