ദോഹ: 27ാമത് ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സ്പെ യിനിെൻറ റോബർട്ടോ ബാറ്റിസ്റ്റ അഗുട്ടിന് കിരീടം. ഫൈനലിൽ ചെക്ക് റി പ്പബ്ലികിെൻറ തോമസ് ബെർഡിച്ചിനെ 6–4, 3–6, 6–3 എന്ന സ്കോറിന് പരാജയപ്പെ ടുത്തിയാണ് ഏഴാം സീഡ് അഗുട്ട് കിരീടം സ്വന്തമാക്കിയത്. അഗുട്ടിെൻറ കരിയറിലെ എട്ടാം കിരീടമാണിത്.
വൈൽഡ് കാർഡുമായെത്തി വമ്പന്മാരെ പരാജയപ്പെടുത്തി കലാശപ്പോരാട്ടത്തിന് അർ ഹത നേടിയ ബെർഡിച്ചിനെതിരെ അനായാസം ആദ്യ സെറ്റ് സ്വന്തമാക്കി അഗുട്ട് മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റിൽ അതേ നാണയത്തിൽ തിരിച്ചടി നൽകി ബെർഡിച്ച് സെറ്റ് നേടിയപ്പോൾ മത്സരത്തിെ ൻറ ഗതിമാറി. തണുത്ത കാലാവസ്ഥയിലും കളിക്ക് ചൂട് കൂടിയപ്പോൾ പ്രവചനം അസാധ്യമായി.
മൂന്നാം സെ റ്റിൽ ആദ്യ പോയൻറ് ബെർഡിച്ച് നേടിയെങ്കിലും തുടരെ രണ്ട് പോയൻറ് നേടി അഗുട്ട് ബെർഡിച്ചിനെ പ്രതിരോ ധത്തിലാക്കി. പിന്നീട് ബാറ്റിസ്റ്റ അഗുട്ടിെൻറ ഉൗഴമായിരുന്നു. ബെർഡിച്ചിനെതിരെ ശക്തമായി നിലയുറപ്പിച്ച അഗുട്ട് ഒടുവിൽ സെറ്റും സ്വന്തമാക്കി മത്സരവും ജയിച്ച് കിരീടം ഷോക്കേസിലെത്തിച്ചു. മൂന്ന് ഇരട്ടപ്പിഴവുകൾ വരുത്തിയതാണ് ബെർഡിച്ചിന് വിനയായത്. ലോക റാങ്കിംഗിൽ 24ാമതുള്ള സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗുട്ടിെൻറ ഈ വർഷത്തെ ആദ്യ കി രീടം കൂടിയാണിത്. 2016ൽ 13ാം റാങ്കിലെത്തിയതാണ് അഗുട്ടിെൻറ കരിയറിലെ മികച്ച റാങ്കിംഗ്. 2005ലാണ് പ്രഫഷനൽ ടെന്നീസ് രംഗത്ത് റാക്കറ്റേന്താൻ തുടങ്ങിയത്. നേരത്തെ സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിനെ പരാജയപ്പെടുത്തിയാണ് അഗുട്ട് കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. ഇറ്റലിയുടെ നാലാം സീഡ് സെചിനാറ്റിയെ പരാജയപ്പെടുത്തിയാണ് ബെർഡിച്ച് ഫൈനലിന് യോഗ്യത നേടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.