ദോഹ: വിവിധ മേഖലകളിൽ ഫലസ്തീനിലെ ഗസ്സയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തിനായി ഖത്തർ അനുവദിച്ച സാമ്പത്തിക സഹായം ഗസ്സയിൽ വിതരണം ചെയ്തു തുടങ്ങി. ഗസ്സയിലെ സാമ്പത്തികമന്ത്രാലയമാണ് ഖത്തർ അനുവദിച്ച പണം 27,000 സർക്കാർ ജീവനക്കാർക്കായി വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവർക്ക് പ്രാദേശിക വരുമാനത്തിൽ നിന്നുള്ള പണം എടുത്ത് ശമ്പളം നൽകും. സർക്കാർ വെബ്സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നതെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
ഗസ്സ പുനർനിർമാണത്തിനുള്ള ഖത്തറിെൻറ ദേശീയ കമ്മിറ്റിയുടെ ചെയർമാനായ അംബാസഡർ മുഹമ്മദ് അൽ ഇമാദി കഴിഞ്ഞ ദിവസം ഗസ്സയിൽ എത്തിയിരുന്നു. ബെയ്ത്ത് ഹനൂൻ അതിർത്തി കടന്നാണ് അദ്ദേഹം എത്തിയത്. ഖത്തറിെൻറ സഹായത്തോടെ ഗസ്സയിൽ നടക്കുന്ന സഹായപ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് വിലയിരുത്താനാനായിരുന്നു ഇത്.
ഗസ്സയിലെ പാവപ്പെട്ട 50,000 കുടുംബങ്ങളുടെ ക്ഷേമത്തിനായി അഞ്ച് മില്ല്യൻ ഡോളർ ഖത്തർ നൽകുമെന്ന് ഇൗ ആഴ്ച അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഒാരോ കുടുംബത്തിനും 100 ഡോളർ വീതം നൽകുകയാണ് ലക്ഷ്യം. ഹമാസിെൻറ നേതൃത്വത്തിലുള്ള അധികൃതരുമായി ചേർന്നാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തുക. ഗസ്സയിലെ ദുരിതാവസ്ഥ കണക്കാക്കിയാണ് ഖത്തർ സഹായങ്ങൾ നൽകുന്നത്. ദിവസങ്ങൾക്കുമുമ്പാണ് ഗസ്സക്ക് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ഇന്ധനം വാങ്ങുന്നതിനായി ഖത്തർ പത്ത് മില്ല്യൻ ഡോളർ അനുവദിച്ചത്. െഎക്യരാഷ്ട്രസഭയുടെ സഹകരണത്തോടെയാണ് ഇന്ധനം പവർ പ്ലാൻറുകളിലേക്ക് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.