ദോഹ: സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ യു.എസ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായുള്ള കൂടിക്കാഴ്ച്ചക്കായി ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി വാഷിംങ്ടണിലെത്തി. ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്റുദഹ്മാൻ അമേരിക്കൻ വിദേശകാര്യ സെക്ക്രട്ടറി റിക്സ് ടേൽസണുമായി ചർച്ച നടത്തുന്നതിന് വാഷിംഗ്ടനിലെത്തി. ഉപരോധ രാജ്യങ്ങൾ പ്രശ്ന പരിഹാരത്തിന് മുൻപോട്ട് വെച്ച ഉപാധികളുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരു നേതാക്കളും നടത്തുമെന്നാണ് അറിയുന്നത്. അതിനിടെ കുവൈത്ത് കാബിനറ്റ് കാര്യ മന്ത്രി അലി ഹദ്ദ നേരത്തെ തന്നെ വാഷിംഗ്ടനിൽ എത്തിയിട്ടുണ്ട്. മാധ്യസ്ഥത്തിന് നേതൃത്വം നൽകുന്ന രാജ്യമെന്ന നിലക്ക് കുവൈത്ത് മന്ത്രിയും ഖത്തർ വിദേശകാര്യ മന്ത്രിയോടൊപ്പം അമേരിക്കൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ സംബന്ധിക്കുമെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. നേരത്തെ അമേരിക്കയിലെ കുവെത്ത് അംബാസഡർ അമേരിക്കൻ വിദേശകാര്യ സെക്ക്രട്ടറിയെയും യു.എൻ സെക്രട്ടറി ജനറലിനെയും തെൻറ വസതിയിലേക്ക് ക്ഷണിച്ച് പ്രത്യേകം സൽക്കരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ മാധ്യസ്ഥ ശ്രമം നടത്തുന്ന രാജ്യമെന്ന നിലക്ക് കുവൈത്ത് അംബാസഡർ നടത്തിയ ഈ സൽക്കാരവും ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് നിരീക്ഷിക്കപ്പെടുന്നു.
ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിക്കണമെങ്കിൽ തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഖത്തർ അംഗീകരിക്കണമെന്ന സൗദി സഖ്യ രാജ്യങ്ങളുടെ ഉപാധികൾ ഖത്തർ തള്ളിയിരുന്നു.
ഇൗ സാഹചര്യത്തിൽ യു.എസ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായുള്ള ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.