ദോഹ: ഖത്തർ ചാരിറ്റിക്കെതിരെ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച വാർത്തകളിൽ ക്ഷമാപണം നടത്തി ബ്രിട്ടീഷ് ദിനപത്രായ ദി ടെലഗ്രാഫ്.
2019 ആഗസ്റ്റ് 17ന് പ്രസിദ്ധീകരിച്ച ‘Charity’s links to Qatar raised fears’ എന്ന ലേഖനത്തിനും ഒക്ടോബർ 19ന് പ്രസിദ്ധീകരിച്ച ‘Woman killed during jihadi prison attack worked for British charity boss’ എന്ന ലേഖനത്തിനുമാണ് ദി ടെലഗ്രാഫ് പത്രം ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുന്നത്.
ഖത്തർ ചാരിറ്റിയുമായുള്ള ബ്രിട്ടനിലെ നെക്ടർ ട്രസ്റ്റ് ചാരിറ്റി സംഘടനക്കുള്ള ബന്ധത്തെ സംബന്ധിച്ച് ആരോപണമുന്നയിക്കുകയും ചോദ്യം ചെയ്തുകൊണ്ടുമുള്ള ലേഖനങ്ങളാണ് ടെലഗ്രാഫ് പത്രം പ്രസിദ്ധീകരിച്ചത്. നെക്ടർ ട്രസ്റ്റിെൻറ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തതിന് പിന്നിൽ കാരണങ്ങളൊന്നുമില്ലെന്ന് ദി ടെലഗ്രാഫ് വ്യക്തമാക്കി. ഖത്തർ ചാരിറ്റി ഭീകരസംഘടനയാണെന്ന വിശേഷണം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ബ്രിട്ടനിലെ ചാരിറ്റി കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ലേഖനങ്ങൾ മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ക്ഷമാപണം നടത്തുന്നുവെന്നും ദി ടെലഗ്രാഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.