ദോഹ: കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന മൂന്നാമത് മഹാസീൽ കാർഷി കോത്സവത്തിൽ സന്ദർശകരുടെ തിരക്കേറുന്നു. പ്രാദേശികമായി ഉൽപാ ദിപ്പിച്ചെടുത്ത ഫ്രഷ് പച്ചക്കറികളും പഴവർഗങ്ങളും ഇവിടെ വൻ വില ക ്കുറവിൽ ലഭിക്കും. രാജ്യത്തെ 22 ഫാമുകളും ഫ്ളവർ നഴ്സറികളുമാണ് പെങ്കട ുക്കുന്നത്. കൂടാതെ ജ്യൂസ്, പാലുൽപ്പന്നങ്ങൾ, മാംസ ഉൽപന്നങ്ങൾ എന്നിവ യുമായി ആറ് ദേശീയ കമ്പനികളുടെ സാന്നിദ്ധ്യവും ഉണ്ട്. രാജ്യത്തിെൻറ തനത് രുചിഭേദങ്ങൾ അനുഭവിച്ചറിയുന്നതിനും അവയുടെ നിർമ്മാണ രീതി നേരിട്ട് വീക്ഷിക്കുന്നതിനുമായി ഡസൻ കണക്കിന് ഭക്ഷ്യ സ്റ്റാളുകളും ഫെസ്റ്റിൽ അണിനിരന്നിട്ടുണ്ട്.
േബ്രാക്കോലി കിലോഗ്രാമിന് അഞ്ച് റിയാൽ, ക്വാളിഫ്ളവർ (4), വെള്ളരി/ഖിയാർ(6), ബ്ലാക്ക് എഗ്പ്ലാൻറ്(2), കാപ്സികം(7), കാബേജ്(3), പച്ചച്ചീര(2), വെണ്ട(6), പച്ചമുളക്(6) എന്നിങ്ങനെയാണ് പച്ചക്കറികളുടെ വില പോകുന്നത്. മറ്റു മാർക്കറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഓർഗാനിക് ഉൽപന്നങ്ങൾക്ക് വലിയ വിലക്കുറ വാണ് ഉള്ളത്.
ഓർഗാനിക് വെള്ളരി/ഖിയാർ കിലോക്ക് 10 റിയാലിനാണ് ഇവിടെ വിറ്റുപോയത്. പയർ കിലോക്ക് 15 റിയാൽ. ഓർഗാനിക് കൂൺ ഉൽപന്നങ്ങളും വിവിധ സ്റ്റാളുകളിൽ ഉടൻ തന്നെ വിറ്റഴിഞ്ഞ് പോയി.പ്രാദേശികമായി ഉൽപാദിപ്പിച്ച് സംസ്കരിച്ച ഈത്തപ്പഴം, തേൻ, മുട്ട, പാലുൽപന്നങ്ങൾ, മാംസ ഉൽപന്നങ്ങൾ എന്നിവയും വിൽപനക്കുണ്ട്. ഹോം ഗാർഡൻ എന്ന പുതിയ സ്റ്റാൾ ശ്രദ്ധാകേന്ദ്രമാണ്. വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങളും അലങ്കാര ച്ചെടികളുമായി രാജ്യത്തെ ഫ്ളവർ നഴ്സറിയാണ് ഇതിന് നേതൃത്വം നൽകുന്നത്. ജനങ്ങൾക്കിടയിൽ ഹരിത സംസ്കാരം വളർത്തുന്നതിനും ചെടിവളർത്തുന്നതിന് േപ്രാത്സാഹനം നൽകുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിജ്ഞാന–വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. ചെടി നട്ടുവള ർത്തുക, പുഷ്പാലങ്കാരം തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലകളും ബോധവൽകരണ പരിപാടികളും ഉണ്ട്.
മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടി പ്പിക്കുന്ന മഹാസീൽ ഇത്തവണയും വൻവിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി മേള ഉദ്ഘാടനം ചെയ്ത് പ്രദർശനം കണ്ടു.
പ്രാദേശിക ഉൽപാദനത്തെ പുഷ്ടിപ്പെടുത്തുന്നതിനും കാർഷികമേഖലയുടെ പ്രാധാന്യത്തെ ഉയർത്തിക്കൊ ണ്ടുവരുന്നതിനും കതാറ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ച് വരെയാണ് മഹാസീൽ മേള തുടരുന്നത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഒമ്പത് വരെയാണ് പ്രവർത്തന സമയം. ജനുവരി അഞ്ചിന് ശേഷം മാർച്ച് 31ന് വരെ എല്ലാ വാരാന്ത്യങ്ങളിലും മേള പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.