ദോഹ: രാജ്യത്തിന് മേൽ അയൽ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധത്തിന് ഒന്നര വർഷം പൂർത്തിയാകുമ്പോൾ ആഭ്യന്തര കാർഷിക – വ്യവസായിക പദ്ധതികൾ ഇരട്ടിയായതായി ഖത്തർ. ഇക്കാലയളവിൽ മുൻ വർഷങ്ങളേക്കാൾ വലിയ തോതിലുളള വളർച്ചയാണ് രേഖെപ്പടുത്തിയതെന്ന് വിയന്നയിൽ നക്കെുന്ന ഐക്യ രാഷ്ട്ര സഭ വ്യവസായിക വികസന ഓർഗനൈസേഷൻ (UNIDO) പ്രത്യേക സമ്മേളനത്തിൽ ഖത്തർ പ്രതിനിധി അബ്ദുല്ല ബിൻ നാസർ ആൽഫുഹൈദ് വ്യക്തമാക്കി. രാജ്യത്തിെൻറ സ്വപ്ന പദ്ധതിയായ വിഷൻ–2030െൻറ പൂർത്തീകരണം ലക്ഷ്യമാക്കി വലിയ തോതിലുള്ള ആസൂത്രണമാണ് നടക്കുന്നത്. പോയ വർഷം ഭക്ഷ്യ സുരക്ഷാ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് രാജ്യം നടത്തിയത്.
ആവശ്യമായ 90 ശതമാനം പാൽ ഉൽപ്പന്നങ്ങൾ ആഭ്യന്തരമായി തന്നെ ഉത്പാദിപ്പിച്ച് തുടങ്ങി. അധികം വൈകാതെ പാൽ ഉൽപ്പന്നങ്ങൾ കയറ്റി അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഖത്തറിെൻറ സമ്പദ്മേഖലയുടെ 86 ശതമാനവും ആശ്രയിച്ചിരുന്നത് പെേട്രാളിെൻറയും പ്രകൃതി വാതകത്തിെൻറയും കയറ്റുമതിയിലായിരുന്നു. എന്നാൽ ഇത് 54 ശതമാനത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. രാജ്യത്തിന് വിവിധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് വരുന്നത്. വ്യവസായ വികസനത്തിന് യുവാക്കളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തത്. വ്യവസായിക മേഖല വികസിപ്പിക്കൽ, നിർമാണം, വിവിധ മേഖലകളിലെ വൈവിധ്യവത്കരണം എന്നിവയിൽ സർക്കാർ പ്രത്യേകം താൽപര്യമെടുക്കുന്നതായി അബ്ദുല്ല ബിൻ നാസർ ആൽഫുഹൈദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.