ദോഹ: രാജ്യത്തെ തൊഴിൽ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിശ്ചയിച്ച കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരവും നീതിയുക്തവുമാണെന്ന് വിലയിരുത്തൽ. മുൻകാലങ്ങളിൽ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വർഷങ്ങൾ എടുത്തിരുന്നെങ്കിൽ ഇന്ന് ആഴ്ചകളും മാസങ്ങളും കൊണ്ട് പ്രശ്നം പരിഹരിക്കാൻ ഈ കമ്മിറ്റിയിലൂടെ സാധിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ യഥാവിധി തരപ്പെടുത്തി നൽകാനും തൊഴിലുടമക്ക് അർഹിച്ച സ്ഥാനം നൽകാനും സമിതി പ്രത്യേകം ശ്രദ്ധിക്കുന്നതായി തൊഴിലാളികളും തൊഴിലുടമകളും പറയുന്നു. തർക്കങ്ങൾ നീട്ടികൊണ്ടുപോകാതെ എളുപ്പത്തിൽ പരിഹരിക്കുന്നതിനാൽ തൊഴിലാളിക്കും തൊഴിലുടമക്കും അർഹമായ അവകാശങ്ങൾ യഥാസമയം ലഭിക്കുന്നു.
തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ ലഭ്യമാക്കുകയെന്നത് അതീവ ഗൗവരത്തോടെയാണ് രാജ്യം കാണുന്നതെന്ന് ഫാത്തിമ അൽമആദീദ് അഭിപ്രായപ്പെട്ടു. രാജ്യാന്തര തലത്തിൽ ഈയിടെ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് തൊഴിൽ നിയമത്തിലെ നിബന്ധനകൾ പാലിച്ചുള്ള സുതാര്യമായ നടപടികളാണ് ഖത്തർ സ്വീകരിക്കുന്നത്. ഇത് രാജ്യത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. തൊഴിൽ തർക്കം പരിഹരിക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി നിലവിൽ വന്നത് ഈ മേഖലയിലെ പ്രശ്നം ഒരു പരിധി വരെ കുറക്കാൻ കാരണമായതായി ഡോ. മുഹമ്മദ് അൽഹുബൈൽ അഭിപ്രായപ്പെട്ടു. രാജ്യത്തിെൻറ സൽപ്പേരിനെ ബാധിക്കുന്ന ഒരു പ്രധാന വിഷയമാണ് തൊഴിൽപ്രശ്നം. ഇക്കാര്യത്തിൽ കൃത്യമായ ഇടപെടലാണ് ഈ കമ്മിറ്റി നിലവിൽ വന്നതോടെ നടത്തിയത്.
തൊഴിലാളികൾക്ക് കോടതികൾ കയറി ഇറങ്ങുക എളുപ്പമല്ല. അതിനാൽ തന്നെ ഈ കമ്മിറ്റിയുടെ പ്രധാന്യം വർധിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക കപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തൊഴിലാളികളുമായി ബന്ധപ്പെട്ട് ചില മേഖലളകിൽ നിന്ന് രാജ്യത്തിെൻ്റ സൽപ്പേരിനെ ബാധിക്കുന്ന തരത്തിൽ ആക്ഷേപങ്ങളുയർന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയ കമ്മിറ്റി നിവലിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.