ദോഹ: യു.എ.ഇയിൽ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാളിലെ ആദ്യ റൗണ്ടില്‍തന്നെ ഇന്ത് യ പുറത്തായെങ്കിലും പ്രതിരോധ താരം സന്ദേശ് ജിങ്കന് ഖത്തറിലെ മുൻനിര ക്ലബിലേക്ക് ക്ഷണം. ഇന്ത്യന്‍ ദേശീയ താരവും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിെൻറ നായകനുമായ ജിങ്കന് ഖത്തര്‍ സ് റ്റാര്‍സ് ലീഗ് (ക്യു.എസ്.എൽ) ക്ലബ്ബായ അല്ഗറാഫയില് നിന്നാണ് ക്ഷണം ലഭിച്ചത്. വിവിധ രാജ്യാന്തര കായിക മാധ്യമങ്ങളും വാര്‍ത്താഏജന്‍സികളും പ്രമുഖ ഖത്തരി കായിക ചാനലായ അല്‍കാസും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഴു തവണ ഖത്തരി ലീഗ് വിജയിച്ചിച്ച ക്ലബ്ബാണ് ഗറാഫ.
ഡച്ച് താരം വെസ്ലി സ്നൈഡര്‍, സ്ലൊവാക്യന്‍ രാജ്യാന്തര താരം വ്ലഡിമിര്‍ വെയ്സ് എന്നിവര്‍ ക്ലബിൽ കളിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് താരം ഡിയോഗോ അമാഡോ, ഇറാെൻറ മെഹ്ദി താരെമി എന്നീ വിദേശതാരങ്ങളും ഗറാഫയിലുണ്ട്. ആകെ നാല് വിദേശതാരങ്ങളെ മാത്രമേ ക്ലബിന് ഉൾെപ്പടുത്താൻ ക്യു.എസ്.എൽ അനുമതിയുള്ളൂ. ഇതിനാൽ ജിങ്കൻ വരികയാണെങ്കിൽ ഒരാൾക്ക് പുറത്തുപോകേണ്ടി വരും. പ്രതിരോധനിരയിലെ ഇന്ത്യയുടെ കരുത്തനാണ് ജിങ്കന്. ഏഷ്യന്‍ കപ്പിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം മത്സരം കളിച്ച താ രത്തിെൻറ സ്വദേശം ചണ്ഡിഗഡ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.