ആരോഗ്യ സുരക്ഷ പദ്ധതിക്ക് തുടക്കമായി

ദോഹ: സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോണും പാർക്കോ ഹെൽത്ത് കെയറും സംയു ക്തമായി നടത്തുന്ന ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം. സി.ഐ.സി പ്രവർത്തകർക്കും അനുഭാവികൾക്കും കുറഞ്ഞ നിരക്കിൽ ചികിൽസ നൽകുന്നതാണ് പദ്ധതിയെന്ന് പ്രസിഡൻറ് അബ്ദുറഹ്മാൻ പുറക്കാട് അറിയിച്ചു. മിതമായ നിരക്കിൽ ചികിത്സ നൽകാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പാർക്കോ ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. നസീർ അലി പറഞ്ഞു. എല്ലാ വിഭാഗങ്ങളിലും പ്രത്യേക കിഴിവ് നൽകും. ലബോറട്ടറി പരിശോധന, എക്സറേ, അൾട്രാ സൗണ്ട് തുടങ്ങിയവക്ക് കിഴിവ് നൽകാൻ ധാരണയായിട്ടുണ്ട്. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് പ്രത്യേക പ്രവിലേജ് കാർഡ് നൽകുമെന്ന് മെഡിക്കൽ സുപ്രണ്ട് ഡോ. മുഹമ്മദ് അറിയിച്ചു. ചടങ്ങിൽ സോൺ ഭാരവാഹികളായ അൻവർ ഷാ, റഹീം ഓമേശ്ശരി, ജൗഹർ, അശ്റഫ്, ജബ്ബാർ, റഷാദ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - arogya suraksha-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.