ദോഹ: അറബിക് ഭാഷാ സംരക്ഷണം സംബന്ധിച്ച 2019ലെ ഏഴാം നമ്പര്‍ നിയമത്തിന് അമീര്‍ ശൈഖ് തമീം ബ ിന് ഹമദ് ആൽഥാനി അംഗീകാരം നല്കി. നിയമപ്രകാരം എല്ലാ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപന ങ്ങളും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും അറബിക് ഭാഷയെ സംരക്ഷിക്കുന്നതില്‍ പ്രതിബദ്ധത പുലര്‍ത്തണം. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വകാര്യ അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍, പൊതുതാല്പര്യാര്ഥം പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍, ഖത്തര്‍ ബജറ്റ് തുക അനുവദിക്കുന്ന സരംഭങ്ങളും സ്ഥാപനങ്ങളും എല്ലാ പരിപാടികളിലും അറബി ഉപയോഗിക്കണം.
തങ്ങളുടെ യോഗങ്ങളിലും ചര്‍ച്ചകളിലും തീരുമാനങ്ങളിലും വ്യവസ്ഥകളിലും നിര്‍ദേശങ്ങളിലും രേഖകളിലും കരാറുകളിലും ആശയവിനിമയങ്ങളിലും അടയാളങ്ങളിലും അറബിയാണ് ഉപയോഗിക്കേണ്ടത്. പ്രസിദ്ധീകരണങ്ങളിലും ദൃശ്യ ശ്രാവ്യ, വായനാ കേന്ദ്രീകൃത പരസ്യങ്ങളിലും മറ്റു ഇടപാടുകളിലും അറബിക് ഭാഷ ഉപയോഗിക്കാന്‍ പ്രതിബദ്ധമായിരിക്കണമെന്നും നിയമം പറയുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ നിയമം പ്രാബല്യത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.