മസ്കത്ത്: മാന്യതക്ക് നിരക്കാത്ത വസ്ത്രം ധരിച്ച് ആഭാസകരമായ രീതിയിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട 20 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോഷർ പൊലീസ് സ്റ്റേഷനിലെ കുറ്റാന്വേഷണ വിഭാഗമാണ് ഏഷ്യൻ, ആഫ്രിക്കൻ വംശജരായ സ്ത്രീകളെ പിടികൂടിയത്. അൽ ഖുവൈർ ഭാഗത്തെ പൊതുസ്ഥലങ്ങളിൽനിന്നാണ് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ തുടർ നടപടികൾക്കായി ജുഡീഷ്യൽ അതോറിറ്റിക്ക് കൈമാറി.
റോയൽ ഡിക്രി 7/2018 പ്രകാരമുള്ള പുതിയ ഒമാനി പീനൽകോഡ് അനുസരിച്ച് പൊതുസ്ഥലങ്ങളിലും റോഡുകളിലും അനൗചിത്യമില്ലാതെ നടക്കുന്നതും സ്വദേശി സമൂഹത്തിെൻറ പരമ്പരാഗത മൂല്യങ്ങൾ ലംഘിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം കുറ്റങ്ങൾക്ക് തടവും പിഴയും ശിക്ഷയായി നൽകാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഒരുമാസം മുതൽ മൂന്നുമാസം വരെ തടവും 100 മുതൽ 300 റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലുമൊരു ശിക്ഷയുമാണ് ഇൗ കുറ്റത്തിന് പുതിയ പീനൽകോഡ് വ്യവസ്ഥ ചെയ്യുന്നത്. നേരത്തെയും ഇത്തരം കുറ്റത്തിന് ബോഷർ, അൽ ഖുവൈർ ഭാഗത്തുനിന്ന് നിരവധി സ്ത്രീകൾ അറസ്റ്റിലായിരുന്നു.
കഴിഞ്ഞവർഷം നവംബർ അവസാനം അൽ ഖുവൈർ ഭാഗത്ത് നിന്ന് ഏഷ്യൻ വംശജർ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.