മസ്കത്ത്: ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകരസംഘടനയായി മുദ്രകുത്താനുള്ള ഇസ്രായേൽ ശ്രമത്തെ ഒമാൻ അപലപിച്ചു.
യു.എൻ.ആർ.ഡബ്ല്യു.എയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം ശ്രമങ്ങൾ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പു നൽകി. ഫലസ്തീൻ ജനതക്ക് ആശ്വാസം നൽകുന്നതിൽ യു.എൻ.ആർ.ഡബ്ല്യു.എ നടത്തുന്ന ശ്രമങ്ങളെ ഒമാൻ വിലമതിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സ മുനമ്പിൽ തടസ്സങ്ങളില്ലാതെ അടിയന്തര മാനുഷിക ദുരിതാശ്വാസ സഹായം നൽകാനുള്ള യു.എൻ പ്രമേയങ്ങൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒമാൻ ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.