മസ്കത്ത്: ടൂർ ഒാഫ് ഒമാൻ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരത്തിെൻറ രണ്ടാം ഘട്ടത്തി ൽ ടീം അസ്താനയുടെ അലക്സി ലുെട്ടൻസ്കോ ഒന്നാമതെത്തി. റോയൽ കാവൽറിയിൽനിന്ന് അ ൽ ബുസ്താൻ വരെയുള്ള 156.2 കിലോമീറ്റർ ദൂരം നാലു മണിക്കൂറും ഏഴു മിനിറ്റും 19 സെക്കൻഡുമെടുത്താണ് കഴിഞ്ഞ വർഷത്തെ ടൂർ ഒാഫ് ചാമ്പ്യൻ കൂടിയായ ലുെട്ടൻസ്കോ പിന്നിട്ടത്. ഒന്നാം ഘട്ടത്തിലെ ജേതാവായ യു.എ.ഇ ടീം എമിറേറ്റ്സിെൻറ നോർവീജിയൻ താരം അലക്സാണ്ടർ കിർസ്റ്റോഫ് രണ്ടാമതും ഡയമൻഷൻ ഡാറ്റായുടെ റയാൻ ഗിബ്ബൺസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
രണ്ടു ഘട്ടങ്ങൾ പിന്നിടുേമ്പാൾ കിരീടത്തിനായുള്ള പോരാട്ടത്തിൽ അലക്സാണ്ടർ കിർസ്റ്റോഫ് തന്നെയാണ് മുന്നിൽ. ഏഴു മണിക്കൂറും ഒരു മിനിറ്റും 56 സെക്കൻഡുമാണ് കിർസ്റ്റോഫ് എടുത്തത്. ലുെട്ടൻസ്കോ മൂന്നു മിനിറ്റ് പിന്നിലാണ്.
റയാൻ ഗിബ്ബൺസ് ആകെട്ട, ലുെട്ടൻസ്കോക്ക് 12 മിനിറ്റ് പിന്നിലാണ്. മൂന്നാംഘട്ട മത്സരം ഇന്ന് ഷത്തി അൽ ഖുറമിൽനിന്ന് ഖുറിയാത്ത് വരെ നടക്കും. 192.5 കിലോമീറ്റർ ദൈർഘ്യമുള്ള ഇൗ ഘട്ടം ടൂർ ഒാഫ് ഒമാനിലെ ഏറ്റവും ദൈർഘ്യമേറിയ ഘട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.