മസ്കത്ത്: പത്താമത് ടൂർ ഒാഫ് ഒമാൻ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരത്തിന് തുടക് കമായി. അന്താരാഷ്ട്ര താരങ്ങളടക്കം 126 പേരാണ് മത്സരത്തിൽ പെങ്കടുക്കുന്നത്. അൽ സവാദ ി ബീച്ചിൽനിന്ന് സുഹാർ ബീച്ച് വരെയുള്ള 138.5 കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ മത്സ രാർഥികൾ പിന്നിട്ടത്. ആദ്യഘട്ടത്തിൽ യു.എ.ഇ ടീം എമിറേറ്റ്സിെൻറ നോർവീജിയൻ താരം അലക്സാണ്ടർ ക്രിസ്റ്റോഫ് ആണ് ജേതാവായത്.
രണ്ടു മണിക്കൂറും 54 മിനിറ്റും 50 സെക്കൻഡും സമയമെടുത്താണ് ഇദ്ദേഹം ഇൗ ദൂരം പിന്നിട്ടത്. വൈറ്റൽ കൺസെപ്റ്റ്സ് ബി ആൻഡ് ബി ഹോട്ടൽസിെൻറ ഫ്രഞ്ച് താരം ബ്രയാൻ കോക്വാർഡ്, കോഫിഡിസ് സൊല്യൂഷൻ ക്രെഡിറ്റ്സിെൻറ ഫ്രഞ്ച് താരം നേസർ ബൂഹന്നി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. തുടക്കം മുതൽ ടൂർ ഒാഫ് ഒമാൻ മത്സരങ്ങളിൽ പെങ്കടുക്കുന്ന അലക്സാണ്ടർ ക്രിസ്റ്റോഫ് ഇത് ഒമ്പതാം തവണയാണ് സ്റ്റേജ്തല മത്സരങ്ങളിൽ പെങ്കടുക്കുന്നത്.
രണ്ടാംഘട്ട മത്സരം ഇന്ന് നടക്കും. റോയൽ കാവൽറിയിൽനിന്ന് അൽ ബുസ്താൻ വരെയുള്ള 156.2 കിലോമീറ്റർ ദൂരമാണ് രണ്ടാംഘട്ടത്തിൽ മത്സരാർഥികൾ പിന്നിടുക. ഷത്തി അൽ ഖുറമിൽനിന്ന് ഖുറിയാത്ത് വരെയുള്ള മൂന്നാംഘട്ടമാണ് ഏറ്റവും ദൈർഘ്യമേറിയത്. 192.5 കിലോമീറ്ററാണ് ഇൗ ഘട്ടത്തിലുള്ളത്.
യിത്തിയിൽനിന്ന് ഒമാൻ കൺവെൻഷൻ സെൻറർ വരെയുള്ള നാലാം ഘട്ടത്തിൽ 131 കിലോമീറ്ററാകും പിന്നിടുക. അഞ്ചാം ഘട്ടമാണ് ഏറ്റവും ബുദ്ധിമുേട്ടറിയത്. സമാഇൗലിൽനിന്ന് ജബൽ അഖ്ദർ മലനിരകളിലേക്കുള്ള 152 കിലോമീറ്റർ ഇൗ ഘട്ടത്തിൽ മത്സരാർഥികൾ കീഴടക്കും.
അൽ മൗജ് മസ്കത്തിൽനിന്ന് മസ്കത്ത് കോർണിഷ് വരെയാണ് അവസാന റൗണ്ട്. മൊത്തം 906 കിലോമീറ്ററാണ് മത്സരാർഥികൾ പിന്നിടുക.
കഴിഞ്ഞവർഷത്തെ ചാമ്പ്യനായ അലക്സി ക്യൂെട്ടൻസ്കോ, 2016 റിയോ ഒളിമ്പിക്സിലെ വ്യക്തിഗത റോഡ് റേസ് ചാമ്പ്യൻ ഗ്രെഗ് വാൻ അവെരാമട്ട് എന്നിവരും ഇൗ വർഷം ടൂർ ഒാഫ് ഒമാനിൽ പെങ്കടുക്കുന്നുണ്ട്. ഇൗ വർഷം ഇതാദ്യമായാണ് സുഹാർ കോർണിഷിനെ മത്സര സ്ഥലങ്ങളിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.