നാലാം ദിനത്തിൽ വിജയിച്ച ഡീഗോ ഉലീസി
മസ്കത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന്റെ നാലാം ഘട്ടത്തിൽ യു.എ.ഇ ടീം അംഗം ഡീഗോ ഉലീസി വിജയിയായി. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള മത്സരമായിരുന്നു ചൊവ്വാഴ്ചത്തേത്. ഇസ്കിയിലെ ജബല്‍ ഹാതില്‍ ആരംഭിച്ച് മസ്കത്തിലെ യിത്തി മലനിരകളിലായിരുന്നു സമാപനം. 204.9 കിലോമീറ്ററുകളായിരുന്നു മത്സരാർഥികൾ താണ്ടിയത്. ആദ്യത്തെ മൂന്ന് ഘട്ടങ്ങളിൽ ബെല്‍ജിയം ടീം അംഗം ടിം മെര്‍ളിയര്‍, ജീസസ് ഹെറാഡെ ലോപസ്, യു.എസ് താരം മാറ്റ്യോ ജോര്ഗന്സന് എന്നിവരാണ് യഥാക്രമം വിജയിച്ചത്. അവസാനഘട്ട മത്സരം ജബല്‍ അഖ്ദറിന്റെ ചെരിവുകളിൽ ഇന്ന് നടക്കും. 152.2 കിലോമീറ്ററാണ് മത്സര ദൂരം. ഇത് ആദ്യമായിട്ടാണ് ജബല്‍ അഖ്ദറിന്റെ ചെരുവുകളിലൂടെ ഫൈനല്‍ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മത്ര കോര്‍ണിഷിലാണ് ടൂര്‍ ഓഫ് ഒമാന്‍ അവസാനിക്കാറ്. മത്സരങ്ങൾ കടന്നുപോകുന്ന വഴികളിൽ ആർ.ഒ.പി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒമാന്‍ നാഷനല്‍ ടീം ഉള്‍പ്പെടെ 18 ടീമുകള്‍ ഇത്തവണ മത്സരത്തിനുള്ളത്. 830 കിലോമീറ്ററാണ് ആകെ മത്സര ദൂരം.
നാലാം ദിനത്തിൽ നടന്ന ‘ടൂർ ഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിൽ നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.