മസ്കത്ത്: 18 മാസം നീണ്ട നരകയാതനക്കും ആശങ്കകൾക്കും ഒടുവിൽ മലയാളി വൈദികൻ ടോം ഉഴുന്നാലിൽ മോചിതനായപ്പോൾ കൈയടി നേടുന്നത് ഒമാെൻറ നയതന്ത്ര മികവ്. മറ്റ് അറബ് രാഷ്ട്രങ്ങളിൽനിന്ന് വിഭിന്നമായി യമനിലെ വിമതരുമായും പ്രാദേശിക ഗ്രൂപ്പുകളുമായും നല്ല ബന്ധം പുലർത്തുന്ന ഒമാെൻറ ഇടപെടലാണ് ഫാദറിെൻറ മോചനത്തിന് വഴിയൊരുക്കിയത്. മാസങ്ങൾ നീണ്ട കൂടിയാലോചനകളാണ് വൈദികെൻറ മോചനത്തിനുള്ള വഴിതുറന്നത് എന്നാണ് അറിയുന്നത്.
കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് യമനിലെ ഏദനിലുള്ള വൃദ്ധസദനത്തിൽനിന്ന് സഹപ്രവർത്തകരടക്കമുള്ളവരെ കൊലപ്പെടുത്തി ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്. അന്നുമുതൽ നടക്കുന്ന മോചനശ്രമങ്ങളാണ് ഇന്നലെ യാഥാർഥ്യമാകുന്നത്. തട്ടിക്കൊണ്ടുപോയ ശേഷം മേയിൽ ഇദ്ദേഹത്തിെൻറ ആദ്യ വിഡിയോ പുറത്തുവന്നിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയവർ ഇതുവരെ നല്ലരീതിയിലാണ് നോക്കിയതെന്നും മോചനാവശ്യത്തിനായി അവർ ഇന്ത്യൻ സർക്കാറിനെയും അബൂദബി ബിഷപ്പിനെയും ബന്ധപ്പെെട്ടങ്കിലും ഫലമുണ്ടായില്ല എന്നുമായിരുന്നു വിഡിയോയിലെ ഉള്ളടക്കം.
കുടുംബാംഗങ്ങളോട് മോചനത്തിന് സാധ്യമാകുന്നതെല്ലാം ചെയ്യണമെന്നും വിഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഡിസംബറിലാണ് അടുത്ത വിഡിയോ പുറത്തുവന്നത്.
ഇന്ത്യക്കാരൻ ആയതുകൊണ്ടാണ് തനിക്കീ ഗതി വന്നതെന്നും യൂറോപ്യൻ ആയിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നെന്നും ഇൗ വിഡിയോയിൽ പറഞ്ഞ ഇദ്ദേഹം അടിയന്തര ചികിത്സ ആവശ്യമുള്ളതിനാൽ മോചനത്തിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഇദ്ദേഹത്തെ തട്ടിയെടുത്തവർ വിമതർക്ക് സ്വാധീനമുള്ള മേഖലയിൽ അടിക്കടി താവളം മാറിയിരുന്നതാണ് കണ്ടെത്തുന്നതിന് വിഘാതമായത്. ഇതോടൊപ്പം യമനിൽ ഇന്ത്യൻ എംബസി ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും ആശങ്കയുയർന്നു. കഴിഞ്ഞ ജൂലൈയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫാ. ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്നാണ് വിവരമെന്നും മോചനശ്രമങ്ങൾ തുടരുകയാണെന്നും യമൻ ഉപപ്രധാനമന്ത്രി പറഞ്ഞപ്പോഴാണ് ഇൗ ആശങ്കക്ക് പരിഹാരമായത്.
ടോം ഉഴുന്നാലിെൻറ മോചനം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന വിഷയമാണെന്ന് മന്ത്രി സുഷമ സ്വരാജും വിദേശകാര്യ മന്ത്രാലയവും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, മോചനവഴികളെ കുറിച്ച് വ്യക്തതയില്ലായിരുന്നു. കേന്ദ്ര സർക്കാറിന് നിരവധി ക്രൈസ്തവ സംഘടനകളും കൂട്ടായ്മകളും ഇൗ വിഷയത്തിൽ നിവേദനം നൽകുകയും സമ്മർദം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രശ്നത്തിൽ ഇടപെടണമെന്ന് വത്തിക്കാൻ ഒമാനോട് അഭ്യർഥിച്ചത്. ഇൗ അഭ്യർഥന പ്രകാരം സുൽത്താൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് കാര്യങ്ങൾ ഫലപ്രാപ്തിയിലേക്ക് നീങ്ങിയത്. ചൊവ്വാഴ്ച രാവിലെ മസ്കത്തിലെത്തിച്ച ഫാ. ടോമിനെ വൈദ്യ പരിശോധനക്ക് ശേഷം റോമിലേക്ക് കൊണ്ടുപോയി. ഒമാൻ സമയം രാത്രി എട്ടുമണിയോടെ ഇദ്ദേഹം േറാമിലെത്തി. ഒരാഴ്ച അവിടെ ചെലവഴിച്ച ശേഷമായിരിക്കും കേരളത്തിലേക്കുള്ള ഉഴുന്നാലിെൻറ മടക്കം.
ഒമാെൻറ ഇടപെടലിനെ തുടർന്ന് യമനിൽ ബന്ധികളാക്കപ്പെട്ട നിരവധി പേർക്ക് കഴിഞ്ഞ വർഷങ്ങളിൽ മോചനം സാധ്യമായിരുന്നു. ഇൗ വർഷം മേയിൽ ആസ്ട്രേലിയൻ പൗരെൻറ മോചനത്തിന് വഴിയൊരുക്കിയിരുന്നു. 2016ലാണ് ഇയാളെ വിമതർ ബന്ദിയാക്കിയത്. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ മൂന്ന് അമേരിക്കക്കാരുടെയും ഒക്ടോബർ ആദ്യം റെഡ്േക്രാസ് പ്രവർത്തകയായ ഫ്രഞ്ച് പൗര നൗറേൻ ഹുവാസിെൻറയും മോചനം സാധ്യമാക്കാൻ ഒമാന് സാധിച്ചത് ഏറെ പ്രശംസ നേടിയിരുന്നു.
ഹൂതി വിമതരുമായും ഇറാനുമായും അതോടൊപ്പം സൗദി അറേബ്യയുമായും സഖ്യരാഷ്ട്രങ്ങളുമായും നല്ല ബന്ധം പുലർത്തുന്ന ഏക അറബ് രാഷ്ട്രമാണ് ഒമാൻ.
അതുകൊണ്ട് തന്നെ മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ മധ്യസ്ഥെൻറ റോൾ വഹിക്കാനും ഒമാന് സാധിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന യമനിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട പുതിയ ഘട്ട ചർച്ച അടുത്തിടെ ഒമാനിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.