മസ്കത്ത്: ഒമാനിലെ സുഹാറിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. പത്തനംതിട്ട സ്വദേശികളായ രജീഷ്, സുകുമാരൻ നായർ, കണ്ണൂർ സ്വദേശി ഷജീന്ദ്രൻ എന്നിവരാണ് മരിച്ചത്.ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം.മരിച്ചവരെല്ലാം. ഇവരടക്കം 15 മലയാളികൾ സഞ്ചരിച്ച മിനി ബസ് ഇബ്രി-സുഹാർ റോഡിൽ വാദി ഹിബിയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബാക്കി 12 പേർക്ക് അപകടത്തിൽ പരിക്കുണ്ട്. ഇവർ സുഹാർ ആശുപത്രിയിൽ ചികിത്സയിലാണ്. ‘ഹരേ കൃഷ്ണ’ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പരിപാടിക്ക് ഇബ്രിയിൽനിന്ന് സുഹാറിലേക്ക് പോവുകയായിരുന്നു ബസിലുണ്ടായിരുന്നവർ. മലമ്പ്രദേശമായ വാദി ഹിബിയിൽ ശക്തമായ കാറ്റിനെ തുടർന്നാണ് ബസ് മറിഞ്ഞതെന്ന് പറയപ്പെടുന്നു. ബസ് ഒന്നിലധികം തവണ മറിഞ്ഞു. ഇബ്രി ആശുപത്രിയിൽ അറ്റകുറ്റപ്പണി ചെയ്യുന്ന ഒനീക്ക എന്ന കമ്പനിയിലെ എ.സി, ഇലക്ട്രിക്കൽ മെക്കാനിക്കുകളാണ് മരിച്ച രജീഷും സുകുമാരൻ നായരും.
ഇദ്രീസിൽ ഇലക്ട്രിക്കൽ കോൺട്രാക്ട് ജോലിക്കാരനാണ് ഷജീന്ദ്രൻ. സുഹാറിൽ നിന്ന് പൊലീസും ഫയർഫോഴ്സും എത്തിയാണ് മരിച്ചവരെയും അപകടത്തിൽ പരിക്കേറ്റവരെയും ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.