സ്ഫോടനം നടന്ന കപ്പൽ ദുബൈ തുറമുഖത്ത് 

ഇസ്രായേലി കപ്പലിലെ സ്ഫോടനത്തിന് പിന്നിൽ ഇറാനെന്ന് നെതന്യാഹു

മസ്കത്ത്: ഒമാൻ ഉൾക്കടലിൽ ഇസ്രായേൽ വാഹനവാഹിനി കപ്പലായ എ.വി ഹെലിയോസ് റേയിൽ കഴിഞ്ഞയാഴ്ചയുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഇറാൻ ആണെന്ന ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.ഇസ്രായേലി റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ആരോപണം ഉന്നയിച്ചത്. എന്നാൽ, ആരോപണത്തിനു കാരണമായ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രിയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിനു പിന്നിൽ തങ്ങളാണെന്ന ആരോപണം ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.തെൽഅവീവ് ആസ്ഥാനമായുള്ള റേ ഷിപ്പിങ് ലിമിറ്റഡ് എന്ന കമ്പനിയുടെയാണ് സ്ഫോടനം നടന്ന എ.വി ഹെലിയോസ് റേ കപ്പൽ. സൗദി അറേബ്യയിലെ ദമ്മാമിൽനിന്ന് സിംഗപ്പൂരിലേക്ക് പോകുന്നതിനിടയിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.

സ്ഫോടനത്തിെൻറ വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. അമേരിക്കൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ കപ്പലിെൻറ വശങ്ങളിൽ രണ്ടു ദ്വാരങ്ങൾ കണ്ടെത്തി. അറ്റകുറ്റപ്പണിക്കായി കപ്പൽ ദുബൈ മിന റാഷിദ് ക്രൂസ് ടെർമിനലിലേക്ക് അടുപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥർ ദുബൈയിലേക്കു പോയതായി ഹാരെറ്റ്സ് ദിനപത്രവും റിപ്പോർട്ട് ചെയ്തു. സംഭവത്തിനു പിന്നിൽ ഇറാനാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് മേധാവിയും ഞായറാഴ്ച ആരോപിച്ചിരുന്നു.

എന്നാൽ, ഇസ്രാേയലിെൻറ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സഇൗദ് കാത്തിബ് സാദെ തിങ്കളാഴ്ച അഭിപ്രായപ്പെട്ടു. വിശ്വാസ്യത ഒട്ടുമില്ലാത്തതാണ് ആരോപണമെന്നും വക്താവ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.