മസ്കത്ത്: ഇറാഖിൽ നടക്കുന്ന അറബ് കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഒമാൻ വെള്ളിയാഴ്ച വീണ്ടും സിറിയയെ നേരിടും. ദുബൈ ശബാബ് അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ 2-1ന് ഒമാന്‍ സിറിയയെ പരാജയപ്പെടുത്തിയിരുന്നു. ഇസ്സാം അല്‍ സുബ്ഹിയും മുതാസ് സലാഹുമാണ് ആദ്യ മത്സരത്തില്‍ ഒമാന്‍ വേണ്ടി വല കുലുക്കിയിരുന്നത്.
ആദ്യ കളിയിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഒമാൻ വെള്ളിയാഴ്ച വീണ്ടും കളത്തിലിറങ്ങുന്നത്. താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത് ഒമാന്‍ കരുത്ത് നൽകുന്ന ഘടകമാണ്. ജനുവരി ആറ് മുതല്‍ 19 വരെ ഇറാഖിലെ ബസറയിലാണ് അറബ് ഗള്‍ഫ് കപ്പ് നടക്കുന്നത്. ജനുവരി ആറിന് ഇറാഖിനെതിരെയാണ് ഗ്രൂപ് ഘട്ടത്തിലെ ഒമാന്റെ ആദ്യ പോരാട്ടം. ജനുവരി ഒമ്പതിന് യമനെയും 12ന് സൗദി അറേബ്യയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.