മസ്കത്ത്: കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് സൂർ വിലായത്തിലെന്ന് ഒമാൻ മെറ്റീരിയോളജി റിപ്പോർട്ട്. 38.8 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ താപനില. അൽ മസ്യൂന, ജഅലൻ ബാനി ബു ഹസ്സൻ, ദിമ വത്തയീൻ എന്നീ വിലായത്തുകളിലാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നത്.
ചില കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളിൽ മാർച്ചിലെ ശരാശരി പ്രതിദിന താപനിലയേക്കാൾ ഉയർന്ന ചൂട് രേഖപ്പെടുത്തിയതായി ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സലാലയിൽ 1.6 ഡിഗ്രി സെൽഷ്യസും മസീറയിൽ 0.8 ഡിഗ്രി സെൽഷ്യസും തുംറൈത്തിൽ 0.6 ഡിഗ്രി സെൽഷ്യസും വർധിച്ചതായി ഒമാൻ മെറ്റീരിയോളജി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബൽ ഷംസിൽ ആണ് -8.8 ഡിഗ്രി സെൽഷ്യസ്. യാങ്കുൾ, ഹൈമ, സൈഖ് എന്നീ വിലായത്തുകളാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയ മറ്റ് സ്ഥലങ്ങൾ. അതേസമയം, ന്യൂനമർദത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുകയും ചെയ്തു.ആദം114.4 മില്ലിമീറ്റർ, ഹംറ അൽ ദുരുവ് 81.2 മി.മീ, മസീറ ഐലൻഡ് 72 മി.മീ, ബുറൈമി 71.4 മി.മീ, മുദൈബി 68 മി.മീറ്ററും മഴയുമാണ് ലഭിച്ചത്. കഴിഞ 30 വർഷത്തിനിടെ മസീറയിൽ ലഭിച്ച ഏറ്റവും ഉയർന്ന പ്രതിദിന മഴ മാർച്ച് ആറിനാണ് ലഭിച്ചത്. അന്നേദിവസം 57 മില്ലിമീറ്റർ മസീറ ഐലൻഡ്സ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.