മസ്കത്ത്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രവാസിദ്രോഹ നയങ്ങൾക്കെതിരെ ‘ഞങ്ങൾകൂടിയാണ് കേരളം’എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ കാമ്പയിനിെൻറ ഭാഗമായി പ്രവാസി വെൽഫെയർ ഫോറം മസ്കത്ത് ഘടകം സൂം ടോക്ക് സംഘടിപ്പിച്ചു. പ്രവാസിക്ഷേമത്തിനായുള്ള നോർക്ക സംവിധാനം കോവിഡ് കാലഘട്ടത്തിൽ സമ്പൂർണ പരാജയമാവുകയും സർക്കാറുകൾ പ്രവാസി വിഷയത്തിൽ കുറ്റകരമായ അനാസ്ഥ കാണിക്കുകയും ചെയ്യുമ്പോൾ പ്രവാസി സംഘടനകൾ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. രണ്ടു പ്രളയകാലത്തും കേരളത്തിലേക്ക് സഹായം ഒഴുകിയത് ഗൾഫിൽനിന്നാണ്.
എന്നാൽ, പ്രവാസികൾക്ക് ഒരു പ്രയാസം വന്നപ്പോൾ സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ പ്രവാസി സംഘടനകൾ ഏറ്റെടുത്ത് ചെയ്യേണ്ട അവസ്ഥയാണ്. ചാർട്ടേഡ് വിമാനങ്ങൾ തയാറാക്കിയില്ലായിരുന്നെങ്കിൽ ഭൂരിഭാഗം മലയാളികളും ഇപ്പോഴും കാത്തിരിപ്പ് തുടരേണ്ട അവസ്ഥയാകുമായിരുന്നെന്നും പരിപാടിയിൽ പെങ്കടുത്തവർ ചൂണ്ടിക്കാട്ടി. സർക്കാറിെൻറയും സർക്കാർ സംവിധാനങ്ങളുടെയും തെറ്റിദ്ധരിപ്പിക്കൽ മൂലം മലയാളികൾ പ്രവാസികളെ ശത്രുക്കളായി കാണുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് വേദനജനകമാണെന്ന് സമാപന പ്രഭാഷണം നിർവഹിച്ച ഗൾഫ് മാധ്യമം റെസിഡൻറ് മാനേജർ ഷക്കീൽ ഹസൻ അഭിപ്രായപ്പെട്ടു. അബ്ദുൽ അസീസ് വയനാട് കാമ്പയിൻ വിശദീകരിച്ചു. പി.എ.വി. അബൂബക്കർ (കെ.എം.സി.സി), ബാബുരാജ്, അലി മീരാൻ (പ്രവാസി വെൽഫെയർ ഫോറം), ബാബു രാജൻ, അഡ്വ. ജോർജ്, മാധ്യമ പ്രവർത്തകൻ ഷിലിൻ പൊയ്യാറ, രാജൻ കുര്യൻ എന്നിവർ സംസാരിച്ചു. ഫൈസൽ മങ്ങാട്ടിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.