ജിദ്ദ ഇസ്‍ലാമിക് തുറമുഖത്ത് നങ്കൂരമിട്ട ശബാബ് ഒമാൻ -രണ്ട് കപ്പൽ

‘ശബാബ് ഒമാൻ -രണ്ട്’ ജിദ്ദ തുറമുഖത്ത്

മസ്കത്ത്: ഏഴാമത് അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി റോയൽ നേവി ഓഫ് ഒമാന്റെ (ആർ.എൻ.ഒ) കപ്പലായ ‘ശബാബ് ഒമാൻ -രണ്ട്’ സൗദി അറേബ്യയിലെ ജിദ്ദ ഇസ്‍ലാമിക് തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിന്റെ മടങ്ങിവരവിലെ സ്റ്റോപിന്റെ ഭാഗമായാണ് കപ്പൽ ഇവിടെ എത്തിയത്. അതേസമയം, ‘ശബാബ് ഒമാൻ-രണ്ട്’ സന്ദർശിച്ചവരുടെ എണ്ണം 10 ലക്ഷം കഴിഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രോത്സവങ്ങളിലൊന്നായ ‘സെയിൽ ആംസ്റ്റർഡാം ഫെസ്റ്റിവ’ലിൽ പങ്കെടുക്കവെയാണ് തിളമാർന്ന നേട്ടം സ്വന്തമാക്കിയത്. ആംസ്റ്റർഡാം തുറമുഖത്തെത്തിയ കപ്പലിൽ ജൂലി എന്ന ഡച്ച് പെൺകുട്ടി തന്റെ പേരിൽ ഒപ്പിട്ടതോടെയണ് ദശലക്ഷം സന്ദർശകരെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഈ വർഷത്തെ ആംസ്റ്റർഡാം സെയിലിങ് ഫെസ്റ്റിവലിൽ സീ അംബാസഡേഴ്‌സ് അവാർഡിന് കപ്പൽ അർഹമായിരുന്നു. ഫെസ്റ്റിവലിൽ ശ്രദ്ധേയമായ അച്ചടക്കവും ആകർഷകമായ സാംസ്കാരിക പ്രകടനവും കാഴ്ചവെച്ച കപ്പലിലെ ജീവനക്കാരുടെ മികവാർന്ന സമർപ്പണമാണ് ഈ നേട്ടത്തിനർഹമാക്കിയത്.

ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കപ്പൽ യാത്ര നടത്തുന്നത്. ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യാത്ര പുറപ്പെട്ടത്. ഒമാന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ‌.എൻ‌.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്. 

Tags:    
News Summary - ‘Shabab Oman-Two’ at Jeddah Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.