സായിദ് സിയാൻ മികച്ച ഗോളി

സലാല: സി.ബി.എസ്.ഇ ക്ലസ്റ്റർ ഫുട്ബാൾ മത്സരത്തിൽ അണ്ടർ 19 വിഭാഗത്തിൽ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടത് ജേതാക്കളായ സലാല ഇന്ത്യൻ സ്കൂളിെൻറ വലകാത്ത സായിദ് സിയാൻ. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ സലാല ഇന്ത്യൻ സ്കൂളിനെ വിജയത്തിലെത്തിച്ചത് സായിദിെൻറയും അമീനുൽ ഖുദ്സിെൻറയും മികച്ച പ്രകടനമാണ്. സലാല ഒരു ഗോളിന് മുന്നിൽ നിൽക്കുേമ്പാൾ വാദി കബീറിന് ലഭിച്ച പെനാൽറ്റി സായിദ് സിയാൻ തട്ടിയകറ്റിയിരുന്നു.
ഫൈനലിലെ മികച്ച താരവും സായിദാണ്. മികച്ച പരിശീലനമാണ് വിജയത്തിന് വഴിയൊരുക്കിയതെന്ന് സായിദ് പറഞ്ഞു.

ടീൻ ഇന്ത്യ സലാല ക്യാപ്റ്റനായ സായിദിന് ഐ.എം.ഐ പ്രസിഡൻറ് ജി.സലീം സേട്ട്, കൺവീനർ കെ.പി അർഷദ് എന്നിവർ ആശംസകൾ നേർന്നു. സായിദിനും, അമീനും ചില രക്ഷിതാക്കൾ കാഷ് അവാർഡുകൾ സമ്മാനിച്ചു. ഗൾഫ് ടെക് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി. പി.കെ. അബ്ദുറസാഖിെൻറയും, സബിതയുടെയും രണ്ടാമത്തെ മകനാണ് സായിദ്. കണ്ണൂർ ഉളിയിൽ സ്വദേശിയായ സായിദ് ജനിച്ചതും വളർന്നതും സലാലയിലാണ്. പ്ലസ് ടു വിദ്യാർഥിയാണ്.

Tags:    
News Summary - saayid siyan-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.