മസ്കത്ത്: തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ മുഖേന കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും ക ാലാവസ്ഥാ വ്യതിയാനങ്ങളും റിപ്പോർട്ട് ചെയ്യാൻ സ്വദേശികളും വിദേശികളും കൂടുതലായ ി രംഗത്തുവരേണ്ടതുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോ ബറിൽ നിലവിൽ വന്ന പുതിയ സംവിധാനത്തിന് മികച്ച പ്രതികരണമാണ് ഉള്ളതെന്നും ആർ.ഒ.പി െഎ.ടി ഡിപ്പാർട്മെൻറിലെ മേജർ ഇബ്രാഹീം സൈഫ് അൽ കിന്ദി പറഞ്ഞു. കോമെക്സ് പ്രദർശനത്തിലെ ആർ.ഒ.പി സ്റ്റാളിൽ എത്തുന്നവർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ കുറ്റകൃത്യങ്ങളും മറ്റും റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയാണെന്നതടക്കം കാര്യങ്ങൾ വിശദീകരിച്ച് നൽകാൻ സൗകര്യമേർെപ്പടുത്തിയിട്ടുണ്ട്.
നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന സംവിധാനമാണ് ആർ.ഒ.പി മൊബൈൽ ആപ് എന്ന് മേജർ ഇബ്രാഹീം അൽ കിന്ദി പറഞ്ഞു. ഇതുവഴി പൊലീസിെൻറ ശ്രദ്ധയിൽ പെടുത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. പൊലീസിെൻറ സേവനം വിപുലമാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം തേടാൻ ലക്ഷ്യമിട്ടാണ് ആപ്പിൽ നവീകരണങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നത്. കമ്മ്യൂണിറ്റി പൊലീസിങ് എന്ന ആശയത്തിലൂന്നിയാണ് മൊബൈൽ ആപ് സംവിധാനിച്ചിരിക്കുന്നതെന്നും മേജർ ഇബ്രാഹീം അൽ കിന്ദി പറഞ്ഞു.
കുറ്റകൃത്യങ്ങളും നിയമ വാഴ്ച ഉറപ്പാക്കുന്നതിനായുള്ള കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി തങ്ങളുടെ റെസിഡൻറ് കാർഡിലെ വിവരങ്ങൾ സിം കാർഡിൽ ഉൾക്കൊള്ളിക്കുന്ന പഴ്സനൽ കീ ഇൻഫ്രാസ്ട്രക്ചർ ആക്ടിവേറ്റ് ചെയ്യണം. സിം കാർഡ് സേവന ദാതാക്കൾ മുഖേനയാണ് ഇത് ചെയ്യേണ്ടത്. ഇൗ സിം കാർഡ് ഉപയോഗിച്ചുള്ള ഫോണിൽ ആപ് ഡൗൺലോഡ് ചെയ്യുേമ്പാൾ വ്യക്തികത വിവരങ്ങളും ആർ.ഒ.പി സംവിധാനത്തിൽ ലഭ്യമാകുമെന്നും മേജർ ഇബ്രാഹീം അൽ കിന്ദി പറഞ്ഞു.
ആർ.ഒ.പിയുടെ വിവിധ ഡയറക്ടറേറ്റ് ജനറലുകൾക്ക് ഒപ്പം മാനവ വിഭവശേഷി മന്ത്രാലയവും സിവിൽ സർവിസ് വകുപ്പുമടക്കം സർക്കാർ വകുപ്പുകളെയും ഏകോപിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മേജർ ഇബ്രാഹീം അൽ കിന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.