മസ്കത്ത്: ഗതാഗതമേഖലയിലെ സമഗ്ര ദേശീയസർവേക്ക് വിവിധ ഗവർണറേറ്റുകളിൽ അടുത്തയാഴ്ച മുതൽ തുടക്കമാകും. സുപ്രീം കൗൺസിലിെൻറ നേതൃത്വത്തിലുള്ള ദേശീയ നിർമാണാത്മക വികസന പദ്ധതിയുടെ ഭാഗമായാണ് സർവേ. സർവേയിലെ കണ്ടെത്തലുകൾ വിശകലനം ചെയ്ത് ദേശീയ ഗതാഗതമാതൃക രൂപവത്കരിക്കും. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറയും റോയൽ ഒമാൻ പൊലീസിെൻറയും സഹകരണത്തോടെയാണ് സർവേയും തുടർപരിപാടികളും നടപ്പിൽ വരുത്തുക.
ഗതാഗതമേഖലയിൽ ദേശീയതല സർവേ ഇതാദ്യമായാണ് രാജ്യത്ത് നടത്താൻ ഒരുങ്ങുന്നത്. സർക്കാർ, സ്വകാര്യമേഖലയിലെ വാഹനങ്ങളുടെ സഞ്ചാരം, ഭാവിയിലെ പ്രവണതകൾ തുടങ്ങിയവ സർവേയിൽ വിലയിരുത്തും. ഇതിനായി വിവിധ ഗവർണറേറ്റുകളിലെ ഡ്രൈവർമാർക്ക് ചോദ്യാവലികൾ നൽകും.
വീടുകൾ സന്ദർശിച്ചും സർവേ നടത്തും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡതിർത്തികൾ എന്നിവിടങ്ങൾ വഴിയുള്ള യാത്രക്കാർക്കും സർവേയുടെ ഭാഗമായ ചോദ്യാവലികൾ വിതരണം ചെയ്യും. പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിക്കുന്നവരെയും സർവേയിൽ ഉൾക്കൊള്ളിക്കും. സർവേയിൽ പങ്കുെകാള്ളാൻ സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.